bahrainvartha-official-logo
Search
Close this search box.

ബെയ്‌റൂട്ട് സ്‌ഫോടനം; ലെബനോന്റെ സാംസ്കാരിക പൈതൃകം തിരികെ പിടിക്കാന്‍ സഹായം വഗ്ദാനം ചെയ്ത് ബഹ്‌റൈന്‍

lebanon

മനാമ: ബെയ്‌റൂട്ടിലുണ്ടായ സ്‌ഫോടനത്തിന് പിന്നാലെയുണ്ടായ പ്രതിസന്ധി മറികടക്കാന്‍ സഹായം വാഗ്ദാനം ചെയ്ത് ബഹ്‌റൈന്‍. ലെബനീസ് സാംസ്‌കാരിക പൈതൃകം തിരികെ പിടിക്കാന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ബഹ്‌റൈന്‍ വ്യക്തമാക്കി. ബഹ്‌റൈന്‍ ഭരണകൂടത്തെ ഉദ്ധരിച്ച് ഗള്‍ഫ് ഡെയ്‌ലി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

220ലേറെ പേര്‍ മരണപ്പെടുകയും പതിനായിരങ്ങള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സ്ഫോടനത്തില്‍ ലെബനോന്റെ തലസ്ഥാന നഗരം പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. സ്ഫോടനത്തിന് പിന്നാലെയുണ്ടായ ജനകീയ പ്രക്ഷോഭം ശക്തമായതോടെയാണ് പ്രധാനമന്ത്രി ഹസന്‍ ദിയാബും സംഘവും പടിയിറങ്ങുകയും ചെയ്തു. പുതിയ മന്ത്രസഭ അധികാരമേല്‍ക്കുന്നത് വരെ ഹസന്‍ ദിയാബ് കാവല്‍പ്രധാനമന്ത്രിയായി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലെബനോന്‍ ഉയര്‍ത്തണീക്കണമെങ്കില്‍ ഏറെ നാളുകള്‍ വിയറൊപ്പ് ഒഴുക്കേണ്ടി വരുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തല്‍ 10 മുതല്‍ 15 ബില്യണ്‍ ഭക്ഷ്യധാന്യമാണ് ലെബനോന്‍ സ്ഫോടനത്തില്‍ നഷ്ടമായത്. അതായത് രാജ്യത്ത് സൂക്ഷിച്ചിരുന്ന 85 ശതമാനം ഭക്ഷ്യധാന്യം ഇല്ലാതായി. ആശുപത്രികളില്‍ മരുന്നുകളില്ലാത്ത അവസ്ഥയാണ്. പരിക്കേറ്റ പലര്‍ക്കും ചികിത്സ ലഭ്യമാക്കാനുള്ള സൗകര്യം ആശുപത്രികളില്‍ ഇല്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ലെബനീസ് ജനതയ്ക്കുള്ള ആദ്യഘട്ട സഹായമെന്ന നിലയ്ക്ക് അടിയന്തരമായി ആവശ്യമുള്ള മരുന്നുകളുമായി ബഹ്‌റൈന്‍ ബെയ്‌റൂട്ടിലേക്ക് വിമാനം അയച്ചിരുന്നു. ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിന്‍ ഇസ അള്‍ ഖലീഫയുടെയും യുവജനകാര്യങ്ങള്‍ക്കായുള്ള ഹമദ് രാജാവിന്റെ പ്രതിനിധിയും ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ശൈഖ് ബിന്‍ നാസ്സര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടേയും നിര്‍ദേശപ്രകാരമാണ് മരുന്നുകളെത്തിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!