മനാമ: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട് (ഐ.സി.ആർ.എഫ്) ജനറൽ സെക്രട്ടറി ജോൺ ഫിലിപ്പിന് യാത്രയയപ്പ് നൽകി. അടുത്ത ആഴ്ചമാണ്അ ദ്ദേഹവും കുടുംബവും നാട്ടിലേക്ക് മടങ്ങുന്നത്.
ബയോമെഡിക്കൽ എൻജിനീയറായി കഴിഞ്ഞ 37 വർഷം ആരോഗ്യ മന്ത്രാലയത്തിൽ പ്രവർത്തിച്ച ജോൺ തുടക്കം മുതൽ ഐ.സി.ആർ.എഫിെൻറ സജീവ അംഗമായിരുന്നു. 2019ൽ ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്നതിന് മുമ്പ് ജോ. സെക്രട്ടറി, ജോ. ട്രഷറർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
ഐ.സി.ആർ.എഫിെൻറ എല്ലാ പ്രവർത്തനങ്ങളുമായി വളരെ അടുത്ത് ഇടപഴകിയ അദ്ദേഹം വിവിധ ലേബർ ക്യാമ്പുകളിൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. ഐ.സി.ആർ.എഫിെൻറ ആദ്യത്തെ നൂറോളം മെഡിക്കൽ ക്യാമ്പുകളുടെ കോഒാഡിനേറ്ററായിരുന്നു. കഴിഞ്ഞ മൂന്ന് ദശകങ്ങളിൽ സൽമാനിയ ആശുപത്രിയിലേക്ക് വരുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരെ ജോൺ സഹായിച്ചിട്ടുണ്ട്. ഐ.സി.ആർ.എഫ് ഹോസ്പിറ്റൽ കോഒാഡിനേറ്ററായി പ്രവർത്തിച്ച അദ്ദേഹം അർഹരായ വ്യക്തികൾക്ക് സഹായം എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2016 മുതൽ മൂന്നു വർഷത്തോളം പ്രവാസി മലയാളി ഫെഡറേഷൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. യാത്രയയപ്പ് ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ മൊെമേൻറാ നൽകി ആദരിച്ചു.
ഐ.സി.ആർ.എഫ് ചെയർമാൻ അരുൾ ദാസ് തോമസ്, ഉപദേഷ്ടാവ് ഭഗവാൻ അസർപൊട്ട, വൈസ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ജോ. സെക്രട്ടറി പങ്കജ് നല്ലൂർ, ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവി ശങ്കർ ശുക്ല എന്നിവർ പങ്കെടുത്തു.
പ്രവാസി സമൂഹത്തിലെ നിരാലംബരായ അംഗങ്ങൾക്ക് നിരുപാധിക പിന്തുണ നൽകിയ സമർപ്പിത അംഗവും സന്നദ്ധപ്രവർത്തകനുമാണ് ജോൺ ഫിലിപ്പ് എന്ന് അരുൾദാസ് തോമസ് പറഞ്ഞു.