bahrainvartha-official-logo
Search
Close this search box.

ബഹ്റൈനിൽ ഏറ്റവും ഉയർന്ന പ്രതിദിന രോഗബാധ; ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 1450 പേർക്ക്, ആകെ രോഗബാധിതർ 11780 ആയി

received_337666397783052

മനാമ: ബഹ്റൈനിൽ വീണ്ടും ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് നിരക്ക് രേഖപ്പെടുത്തി. 1,450 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. മെയ് 5ന് 24 മണിക്കൂറിനിടെ 16,324 പേരിൽ നടത്തിയ പരിശോധനകളിൽ നിന്നാണ് ഇത്രയും പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചത്. രാജ്യത്ത് കോവിഡ് കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കേസുകളാണിത്. 8.88% മാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

ഇന്നലെ രേഖപ്പെടുത്തിയ 1418 കേസുകളായിരുന്നു ഇതിന് മുൻപുണ്ടായിരുന്ന ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 528 പേർ പ്രവാസി തൊഴിലാളികളാണ്. മറ്റ് 903 പേർക്ക് സമ്പർക്കങ്ങളിലൂടെയും 19 പേർക്ക് യാത്രാ സംബന്ധമായുമാണ് രോഗബാധയേറ്റത്. ഇതോടെ നിലവിലെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 11,780 ആയി ഉയർന്നു. ചികിത്സയിലുള്ളവരിൽ 101 പേരുടെ ആരോഗ്യനില ഗുരുതരമാണ്.

അതേസമയം 1034 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തരായവരുടെ എണ്ണവും 1,70,886 ആയി ഉയർന്നു. ഇന്നലെ മരണപ്പെട്ട 2 പേരടക്കം രാജ്യത്തെ ആകെ കോവിഡ് മരണ സംഖ്യ 664 ആയി തുടരുകയാണ്. ആകെ 41,72,056 പേരെ പരിശോധനകൾക്ക് വിധേയമാക്കിയിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി പുരോഗമിക്കുന്നതിനൊപ്പം കൂടുതൽ പേരിലേക്ക് പരിശോധനകൾ വ്യാപിപ്പിക്കുന്നതും പ്രതിരോധ വാക്സിനേഷനും തുടരുകയാണ്. 7,59,975 പേർ ഇതുവരെ ഓരോ ഡോസും 5,58,531 പേർ രണ്ട് ഡോസും വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.

നിലവിൽ ബഹ്റൈനിലെത്തുന്നവർ 3 കോവിഡ് പരിശോധനകൾക്ക് വിധേയമാകണം. ആദ്യദിനം എയർപോർട്ടിലെ പരിശോധനയെ കൂടാതെ അഞ്ചാം ദിനവും പത്താം ദിനവുമാണ് മറ്റ് ടെസ്റ്റുകൾ. 3 ടെസ്റ്റിനും കൂടെ 36 ദിനാർ അടച്ചാൽ മതിയാകും.

ബഹ്റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാൻ https://healthalert.gov.bh/en/category/vaccine എന്ന ലിങ്ക് വഴിയോ ബി അവെയർ ആപ്പ് വഴിയോ രെജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!