കൊറോണ വൈറസ്; ബാങ്ക് ലോണുകളുടെ തിരിച്ചടവിന് ആറ് മാസത്തെ ഇളവ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍

bank

മനാമ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സ്വദേശികള്‍ക്ക് ബാങ്ക് ലോണുകളുടെ തിരിച്ചടവിന് ആറ് മാസത്തെ ഇളവ് പ്രഖ്യാപിച്ച് ബഹ്‌റൈന്‍. എല്ലാ റീട്ടെയില്‍ ബാങ്കുകളും ഫിനാന്‍സ്-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളിലെയും ലോണ്‍ അടവുകള്‍ക്ക് ഇളവുകളുണ്ടാകുമെന്ന് സെന്‍്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ ഗവര്‍ണര്‍ റാഷിദ് മുഹമ്മദ് അല്‍ മരാജ് വ്യക്തമാക്കി.

ഇളവ് കാലയളവില്‍ പലിശയോ മറ്റു അധിക നിരക്കുകളോ നല്‍കേണ്ടതില്ല. ക്രെഡിറ്റ് കാര്‍ഡ് ബില്ലുകള്‍ക്കും ആനുകൂല്യം ലഭിക്കും. നേരത്തെ 4.3 ബില്യണ്‍ ബഹ്റൈനി ദിനാറിന്റെ പദ്ധതി ഭരണകൂടെ പ്രഖ്യാപിച്ചിരുന്നു. സാമ്പത്തിക പ്രത്യാഘാതം മറികടക്കാന്‍ നിരവധി പദ്ധതികള്‍ ഉള്‍കൊള്ളിച്ചാണ് 4.30 കോടി ദിനാറിന്റെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കപ്പെട്ടത്.

ബഹ്‌റൈന്റെ വാര്‍ഷിക ജി.ഡി.പിയുടെ 29.6 ശതമാനത്തിന് സമാനമാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന പദ്ധതി.

പാക്കേജ് ജനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍.

1. ബഹ്‌റൈനില്‍ മൂന്നു മാസത്തേക്ക് എല്ലാ വ്യക്തികളുടെയും കമ്പനികളുടെയും വൈദ്യുതി, വെള്ളം ബില്ലുകള്‍ സര്‍ക്കാര്‍ അടക്കും. ഏപ്രില്‍ മുതല്‍ പ്രാബല്യം, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ ബില്ലില്‍ അധികമാകാത്ത തുകയാണ് അടക്കുക.

2. സ്വകാര്യ മേഖലയിലെ ഇന്‍ഷ്വര്‍ ചെയ്ത ബഹ്‌റൈനികളുടെ ശമ്പളം ഉറപ്പുവരുത്തുന്നതിനുള്ള ബില്‍

3. ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്ക് മുനിസിപ്പല്‍ ഫീസ് ഒഴിവാക്കും

4. ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്ക് സര്‍ക്കാര്‍ ഇന്‍ഡസ്ട്രിയല്‍ ഭൂമിയുടെ വാടക ഒഴിവാക്കും

5. ഏപ്രില്‍ മുതല്‍ മൂന്നു മാസത്തേക്ക് ടൂറിസം ഫീസ് ഇല്ല

6. ലിക്വിഡിറ്റി ഫണ്ട് ഇരട്ടിയാക്കി 200 മില്യണ്‍ ദീനാറാക്കും

7. വായ്പാതവണകള്‍ നീട്ടിവെക്കാനും അധിക വായ്പ നല്‍കുന്നതിനും ബാങ്കുകളെ സഹായിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്‌റൈന്‍ 370 കോടി ദീനാറിന്റെ പാക്കേജ് നടപ്പാക്കും.

8. പ്രതിസന്ധിയിലായ കമ്പനികളെ സഹായിക്കുന്നതിനും വായ്പകള്‍ പുനഃക്രമീകരിക്കുന്നതിനും ലേബര്‍ ഫണ്ട് പദ്ധതികള്‍ ഉപയോഗിക്കും

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!