പ്രത്യേക സാഹചര്യത്തില്‍ ബഹ്‌റൈന്‍ രാജകുമാരനും ഉപ പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ പ്രഖ്യാപിച്ച ഇളവുകള്‍ കച്ചവട രംഗത്തുള്ള സ്വദേശി വിദേശികള്‍ക്ക് ഏറെ ഗുണകരമാണ്. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച സ്ഥിതി പോലെയാണ് കച്ചവട സ്ഥാപനങ്ങളുടെ അവസ്ഥ, ഒന്നു പച്ച പിടിച്ചു വരുമ്പോള്‍ ആഗോള മാരക വിപത്തായ കോവിഡ് 19 എന്ന കോറോണ വൈറസിന്റെ കടന്നുകയറ്റം ബഹ്‌റൈനിലുമെത്തിയത്. ചെറുകിട വന്‍കിട കച്ചവടരംഗത്ത് ഏറെ നാളായിട്ടുള്ള മാന്ദ്യത്തില്‍ നിന്ന് പടിപടിയായി കരകയറി വരുന്ന സാഹചര്യത്തിലായിരുന്നു വിനാശ വിപത്തിന്റെ തുടക്കമെന്ന് പറയാം.
ആദ്യഘട്ടത്തില്‍ അത്ര കാര്യമാക്കിയില്ലെങ്കിലും ദിനംതോറുമുള്ള വിപത്തിനോടപ്പം കച്ചവടരംഗത്ത് ഏറെ പ്രതിസന്ധിയിലൂടെയാണ് ഓരോ നിമിഷവും മുന്നോട്ട് പോവുന്നത്. ചെറുകിട കച്ചവട രംഗത്ത് കോള്‍ഡ് സ്റ്റോര്‍, ഭക്ഷണശാലകള്‍, പച്ചക്കറികടകള്‍, സാന്‍വിച്ച് ജ്യൂസ് ശാലകള്‍. ടൈലര്‍ ഷോപ്പ്, തുണിക്കടകള്‍, റെഡിമൈഡ് ഷോപ്പുകള്‍, മൊബൈല്‍ ഷോപ്പുകള്‍ തുടങ്ങി വലിയ നിലയില്‍ ബിസിനസ് നടക്കുന്ന ട്രാവല്‍സ്, ടൂറിസം, ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ് തൊഴില്‍ശാലകള്‍. ബില്‍ഡിംങ് മെറ്റീരിയല്‍സ്, റിയല്‍ എസ്റ്റേറ്റ് എന്നു വേണ്ട സകലമാന രംഗത്തുമുണ്ടായ സ്തഭനാവസ്ഥ മറികടക്കാന്‍ ആദരണീയനായ രാജകുമാരന്റെ ഇളവുകള്‍ ഏറെ മഹത്തരമാണ്.
ഇത്തരം സാഹചര്യത്തില്‍ യത്തീംസെന്ററിന്റെ മനോജ്‌മെന്റ് എടുത്ത നന്മയുള്ള തീരുമാനം പോലെ മറ്റുകെട്ടിട ഉടമസ്ഥരും മൂന്നുമാസത്തെ വാടകയോ ഇളവുകളോ നല്‍കുകയാണങ്കില്‍ ഈ വന്‍ പ്രതിസന്ധിയെ മറികടക്കാന്‍ കച്ചവട രംഗത്ത് ഏറെ കാലങ്ങളായി സജീവമായിട്ടുള്ള മലയാളികളെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസകരമായിരികും. പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കേണ്ടത് കച്ചവടരംഗത്തുള്ളവരുടെ വലിയ വിഷയമായിരിക്കേ അവര്‍ക്ക് ഒരാശ്വാസമായി കെട്ടിട ഉടമകളുടെ വിശാല മനസ്സ് വിചാരിച്ചാല്‍ കച്ചവടരഗത്തുള്ളവര്‍ക്ക് വലിയ കാര്യമായി തീരും എന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു. ഒപ്പം തന്നെ ഈ പ്രതിസന്ധി ഘട്ടത്തിൽ ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് മുമ്പാകെ പ്രശ്നങ്ങൾ ധരിപ്പിക്കാൻ ഔദ്യോഗികമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം കൂട്ടായ്മയുടെ നേതൃത്വത്തിൽ സമീപിക്കാനും ധാരണയായിട്ടുണ്ട്.
നന്മകളോടെ.
ബഷീർ അമ്പലായി (ജനറൽ സെക്രട്ടറി, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം)