സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാരുടെ പ്രസവാവധി ഉയര്‍ത്തണമെന്ന് ആവശ്യം

pregnant

 

മനാമ: സ്വകാര്യ മേഖലയിലെ വനിതാ ജീവനക്കാര്‍ക്ക് ശമ്പളത്തോടെയുള്ള പ്രസവാവധി 70 ദിവസമായി വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവുമായി എം.പിമാര്‍. 2012 ലെ തൊഴില്‍ നിയമനം ഭേദഗതി ചെയ്യുന്ന കരട് ബില്‍ എം.പി ഹനാന്‍ ഫര്‍ദാന്റെ നേതൃത്വത്തിലാണ് സമര്‍പ്പിച്ചത്.

60 ദിവസത്തെ പ്രസവാവധി 70 ദിവസമായി വര്‍ധിപ്പികക്കണമെന്നും ആവശ്യപ്പെടുകയാണെങ്കില്‍ 15 ദിവസത്തെ ശമ്പളമില്ലാത്ത അധിക അവധിക്കുകൂടി നല്‍കണമെന്നുമാണ് ബില്ലില്‍ ആവശ്യപ്പെടുന്നത്. വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിഷയം അവതരിപ്പിക്കും.

പ്രസവാവധി നീട്ടിനല്‍കുന്നതിലൂടെ ജോലിക്കാരായ അമ്മമാര്‍ക്ക് സുഖം പ്രാപിക്കാനും കുട്ടിക്കുവേണ്ട പരിചരണം നല്‍കാനും ആവശ്യമായ സമയം ലഭിക്കുമെന്ന് ഹനാന്‍ ഫര്‍ദാന്‍ പറഞ്ഞു. ഈ കാലയളവ് മാതൃ-ശിശു ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണെന്നും സൗദി അറേബ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ നിലവില്‍ കൂടുതല്‍ പ്രസവാവധി നല്‍കുന്നുണ്ടെന്നും ബഹ്റൈന്‍ ഇത് പിന്തുടരണമെന്നും എം.പിമാര്‍ പറഞ്ഞു.

അതേസമയം, നിര്‍ദേശത്തോട് ആക്ടിങ് തൊഴില്‍ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസഫ് ഖലഫ് എതിര്‍പ്പ് പ്രകടിപ്പിച്ചു. അവധി നീട്ടി നല്‍കുന്നത് സ്വകാര്യ മേഖലയിലെ തൊഴിലുടമകളെ വനിതാ ജീവനക്കാരെ നിയമിക്കുന്നതില്‍നിന്ന് നിരുത്സാഹപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ നിര്‍ദേശം ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്റൈന്‍ ട്രേഡ് യൂനിയനുകളും ബഹ്റൈന്‍ വനിത യൂണിയനും പിന്തുണച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!