ബഹ്റൈനില്‍ നിയമ ലംഘകരെ കണ്ടെത്താനുള്ള പരിശോധനകള്‍ സജീവം; 16 പേരെകൂടി നാടുകടത്തി

deport

മനാമ: ബഹ്റൈനില്‍ അനധികൃത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകള്‍ തുടരുന്നു. മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 5 വരെ 1,078 പരിശോധനകള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു. നിയമലംഘനം നടത്തിയ 26 തൊഴിലാളികളെ കസ്റ്റഡിയിലെടുക്കുകയും 16 പേരെ നാടുകടത്തുകയും ചെയ്തു.

13 സംയുക്ത പരിശോധന കാമ്പയിനുകള്‍ക്ക് പുറമെ, കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 5 കാമ്പയിനുകള്‍, മുഹറഖില്‍ 2, വടക്കന്‍ ഗവര്‍ണറേറ്റില്‍ 4, സതേണ്‍ ഗവര്‍ണറേറ്റില്‍ 2 കാമ്പയിനുകള്‍ നടന്നു. നാഷനാലിറ്റി, പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്റ്സ് അഫയേഴ്സ്, ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റുകള്‍, കോസ്റ്റ് ഗാര്‍ഡ്, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ്, സതേണ്‍ ഏരിയ മുനിസിപ്പാലിറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിശോധനകള്‍.

തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്ന നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ഗവണ്‍മെന്റ് ഏജന്‍സികളുമായി സഹകരിച്ചുള്ള പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!