ജിസിസി-യുഎസ് ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള വേദിയാണ് ഉച്ചകോടി; രാജാവ് ഹമദ്

summitt

മനാമ: ഗള്‍ഫ് രാജ്യങ്ങളും അമേരിക്കയും തമ്മിലുള്ള അടുത്ത ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു പ്രധാന വേദിയാണ് ജിസിസി-യുഎസ് ഉച്ചകോടിയെന്ന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ. സൗദി അറേബ്യയിലെ റിയാദിലാണ് ഉച്ചകോടി നടക്കുന്നത്.

സമാധാനത്തെയും സുരക്ഷയെയും ബാധിക്കുന്ന പ്രാദേശിക, ആഗോള സംഭവവികാസങ്ങളെ അഭിസംബോധന ചെയ്യുന്നതിനും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതിനുമായി തന്ത്രപരമായ സഹകരണം വികസിപ്പിക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഉച്ചകോടിയില്‍ പറഞ്ഞു. സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദിന്റെ ക്ഷണ പ്രകാരമാണ് ഹമദ് രാജാവ് ഉച്ചകോടിയില്‍ പങ്കെടുത്തത്.

ഉച്ചകോടിക്കായി യുഎഇ പ്രസിഡന്റിനെ പ്രതിനിധീകരിച്ച് അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി, കുവൈത്ത് അമീര്‍ ഷെയ്ഖ് മിഷാല്‍ ജാബില്‍ അല്‍ സബാഹ് എന്നിവര്‍ സൗദിയിലെത്തിയിരുന്നു. ഒമാനെ പ്രതിനിധീകരിച്ച് ഒമാന്‍ ഉപപ്രധാനമന്ത്രിയാണ് പങ്കെടുത്തത്. അമേരിക്കയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!