മാലിന്യ നിര്‍മാര്‍ജനത്തിന് സമയക്രമം; ലംഘിച്ചാല്‍ കനത്ത പിഴ

waste

മനാമ: മാലിന്യ നിര്‍മാര്‍ജനത്തിന് സമയക്രമം പ്രഖ്യാപിച്ച് നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ്. എല്ലാ ദിവസവും രാത്രി 8 നും 10 നും ഇടയില്‍ മാത്രമേ വീടുകളില്‍ നിന്നുള്ള മാലിന്യം നിയുക്ത ബിന്നുകളിലോ ശേഖരണ മേഖലകളിലോ നിക്ഷേപിക്കാന്‍ പാടുള്ളൂ. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് 50 മുതല്‍ 300 ദിനാര്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി

വേസ്റ്റ് ബിന്നുകള്‍ക്ക് പുറത്ത് മാലിന്യം നിക്ഷേപിച്ചാലും 300 ദിനാര്‍ വരെ പിഴ ചുമത്തും. താമസക്കാര്‍ക്കിടയില്‍ ഗാര്‍ഹിക മാലിന്യങ്ങള്‍ വീടിന് പുറത്ത് ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ബിന്നുകളിലിടാത്ത ഇത്തരം മാലിന്യങ്ങള്‍ അവഗണിക്കണമെന്നാണ് മാലിന്യം ശേഖരിക്കുന്നവരോട് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.

പൊതു ശുചിത്വം മെച്ചപ്പെടുത്തുന്നതിനും മാലിന്യ ശേഖരണം കാര്യക്ഷമമാക്കുന്നതിനും വേണ്ടിയാണ് പുതിയ നടപടികളെന്ന് നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അറിയിച്ചു. എന്നാല്‍, ബിന്നുകളും കണ്ടെയ്‌നറുകളും വിതരണം ചെയ്തിട്ടുള്ള പ്രദേശങ്ങളില്‍ മാത്രമാണ് ഈ നിയമങ്ങള്‍ ബാധകമെന്ന് ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

മാലിന്യ സംസ്‌ക്രണ കമ്പനിയായ ഉര്‍ബാസര്‍-ബഹ്‌റൈനുമായി സഹകരിച്ചാണ് മുനിസിപ്പാലിറ്റി സര്‍ക്കുലര്‍ പുറത്തിറക്കിയത്. മാലിന്യ ശേഖരണക്കാര്‍ക്ക് അവരുടെ ജോലികള്‍ എളുപ്പത്തില്‍ ചെയ്യാനാകുമെന്ന് ഉറപ്പാക്കാന്‍ അധികാരികളുമായും മുനിസിപ്പല്‍ തൊഴിലാളികളുമായും സഹകരിക്കേണ്ടതിന്റെ പ്രാധാന്യവും സര്‍ക്കുലര്‍ ഊന്നിപ്പറയുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!