ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ബഹ്റൈനികളെ നിയമിക്കണമെന്ന് നിര്‍ദേശം

New Project (10)

 

മനാമ: ഹോട്ടല്‍ അടക്കമുള്ള ഹോസ്പിറ്റാലിറ്റി മേഖലകളില്‍ ജോലിക്കാരായി സ്വദേശികളെ നിയമിക്കണമെന്ന് വിദഗ്ധാഭിപ്രായം. ഇത്തരം മേഖലകളില്‍ സമ്പര്‍ക്കത്തിന് ഒരു ബഹ്‌റൈനിതന്നെ ഉണ്ടായിരിക്കുന്നത് വിനോദസഞ്ചാരികളുടെ അനുഭവങ്ങളെ മെച്ചപ്പെടുത്തുമെന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. ടൂറിസം മേഖലയില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്നതുവഴി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക മാത്രമല്ല, വിനോദസഞ്ചാരികള്‍ക്ക് രാജ്യത്തിന്റെ യഥാര്‍ഥ അനുഭവം നല്‍കുകയും ചെയ്യുമെന്ന് ബഹ്റൈന്‍ ചേംബറിന്റെ ഹോസ്പിറ്റാലിറ്റി ആന്‍ഡ് ടൂറിസം കമ്മിറ്റി മേധാവി ജിഹാദ് അമീന്‍ പറഞ്ഞു.

ബഹ്‌റൈന്‍ ജനതയേക്കാള്‍ നന്നായി മറ്റാര്‍ക്കും ബഹ്‌റൈനെ അറിയില്ലെന്നും അമീന്‍ പറഞ്ഞു. ടൂറിസം മേഖലയെ ഉന്നതിയിലെത്തിക്കാന്‍ സ്വദേശികള്‍ക്ക് അവസരം ലഭിക്കണം. ഹോട്ടലുകള്‍ മാത്രമല്ല റസ്റ്റാറന്റുകളിലും ആദ്യ സമ്പര്‍ക്കം ബഹ്‌റൈനികളുമായിത്തന്നെയാവണമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ രാജ്യത്തെ ഹോട്ടലുകളില്‍ റിസപ്ഷനിലും ബാക്ക് ഓഫിസിലുമായി ഏകദേശം 200 ജോലിക്കാരുണ്ടാകും. അതില്‍ 25 ശതമാനം മാത്രമേ സ്വദേശികളുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതോടൊപ്പം ബഹ്‌റൈനികള്‍ക്ക് ടൂറിസവുമായി ബന്ധപ്പെട്ട കഴിവുകള്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന പ്രത്യേക പരിശീലന സ്ഥാപനങ്ങളുടെ ആവശ്യകതയും അമീന്‍ ചൂണ്ടിക്കാട്ടി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!