സാറിലെ വാഹനാപകടം; ഡ്രൈവര്‍ ലഹരി ഉപയോഗിച്ചാണ് വാഹനമോടിച്ചതെന്ന് കണ്ടെത്തല്‍

accident

മനാമ: ബഹ്റൈനി ദമ്പതികളുടെ മരണത്തിന് കാരണമായ കാര്‍ അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എതിര്‍ വാഹനത്തിലെ ഡ്രൈവര്‍ ലഹരി ഉപയോഗിച്ചാണ് വാഹനമോടിച്ചതെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. വാഹനം അമിത വേഗതയില്‍ ആയിരുന്നെന്നും പ്രോസിക്യൂഷന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ശൈഖ് ഖലീഫ സല്‍മാന്‍ ഹൈവേയില്‍ സാറിലേയ്ക്ക് തിരിയുന്ന റോഡിലാണ് അപകടമുണ്ടായത്. അഞ്ചു പേരടങ്ങുന്ന സ്വദേശി കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടിരുന്നത്. മൂന്ന് കുട്ടികള്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

അപകടത്തില്‍ അഹമ്മദ് ഇബ്രാഹിം (40), ഭാര്യ ഫാത്തിമ അബ്ബാസ് (36) എന്നിവര്‍ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. ഇളയ മക്കളായ അബ്ദുല്‍ അസീസ് (7), യൂസഫ് (9) എന്നിവരുടെ നില ഗുരുതരമായിതന്നെ തുടരുകയാണ്. ഇരുവര്‍ക്കും തലക്കാണ് പരിക്കേറ്റത്. ആന്തരിക രക്തസ്രാവം മൂലം രണ്ടു പേരും കോമയില്‍ തുടരുകയാണ്. കാലുകള്‍ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്ന 12 വയസ്സുകാരിയായ മൂത്ത മകള്‍ അപകട നിലം തരണം ചെയ്തുവരുന്നതായും ബന്ധുക്കള്‍ അറിയിച്ചു.

അതേസമയം, ഡ്രൈവറെ ചോദ്യം ചെയ്യുകയും തെളിവുകള്‍ ഹാജരാക്കുകയും ക്രിമിനല്‍ കോടതിയില്‍ വിചാരണയ്ക്കായി താല്‍ക്കാലിക തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!