ബഹ്റൈനില്‍ ഉച്ചസമയ ജോലി നിയന്ത്രണം ജൂണ്‍ 15 മുതല്‍

outdoor work ban

മനാമ: ബഹ്റൈനില്‍ ഉച്ചസമയ ജോലി നിയന്ത്രണമേര്‍പ്പെടുത്താനുള്ള മന്ത്രിതല തീരുമാനം ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ നടപ്പാക്കുമെന്ന് നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴില്‍ മന്ത്രിയുമായ യൂസഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫ് അറിയിച്ചു. ബഹ്റൈനില്‍ ഇതാദ്യമായാണ് മൂന്നു മാസം തൊഴില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ രണ്ടു മാസമായിരുന്നു നിയന്ത്രണം.

സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുക, തൊഴിലാളികളെ സൂര്യാഘാതം, മറ്റ് വേനല്‍ക്കാല രോഗങ്ങള്‍ എന്നിവയില്‍ നിന്ന് സംരക്ഷിക്കുക, തൊഴില്‍ അപകടങ്ങള്‍ കുറക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് നിയന്ത്രണം. നിയമലംഘനങ്ങള്‍ക്ക് മൂന്ന് മാസം വരെ തടവും 500 മുതല്‍ 1,000 ദിനാര്‍ വരെ പിഴയും അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കും.

തൊഴില്‍പരമായ ആരോഗ്യവും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതിനും വേനല്‍ക്കാല സംബന്ധമായ രോഗങ്ങളില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ള ദേശീയ നിയമനിര്‍മ്മാണങ്ങളും മന്ത്രിതല തീരുമാനങ്ങളും തുടര്‍ച്ചയായി വികസിപ്പിക്കുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധതയാണ് ഈ വിപുലീകരണം പ്രതിഫലിപ്പിക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ഏപ്രില്‍ 28ന് ആചരിച്ച ലോക തൊഴില്‍ സുരക്ഷാ-ആരോഗ്യ ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍, എല്ലാ ഉല്‍പാദന മേഖലകളിലുമുള്ള തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നത് തൊഴില്‍ വികസന പാതയിലെ ഒരു മുന്‍ഗണനയാണെന്ന് മന്ത്രി സൂചിപ്പിച്ചിരുന്നു. തുടര്‍ന്നാണ് ഈ വര്‍ഷം മുതല്‍ മൂന്ന് മാസത്തേക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!