അണുവികിരണം ഉണ്ടായാല്‍ എന്തൊക്കെ ശ്രദ്ധിക്കണം?; നിര്‍ദേശങ്ങള്‍ പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

nuclear-central-energy-radiation

മനാമ: അണുവികിരണം (Radiation) ഉണ്ടായാല്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നത്തിന്റെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ പുറത്തിറക്കിയത്. വികിരണം, ഡേര്‍ട്ടി ബോംബു (dirty bomb) കള്‍ എന്നിവയില്‍ നിന്നുള്ള ആഘാതം ഉള്‍പ്പെടെ വിവിധ അടിയന്തര സാഹചര്യങ്ങളില്‍ ജനങ്ങള്‍ സ്വീകരിക്കേണ്ട നിര്‍ദേശങ്ങളാണ് മന്ത്രാലയം പുറത്തിറക്കിയത്.

നാഷണല്‍ സിവില്‍ പ്രൊട്ടക്ഷന്റെ ഔദ്യോഗിക സൈറ്റില്‍ ( https://www.ncpp.gov.bh/en/ ) വിവരങ്ങള്‍ ലഭ്യമാണ്. ഈ പോര്‍ട്ടല്‍ എല്ലാ ജനങ്ങള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.

അണുവികിരണം ഉണ്ടായാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • വസ്ത്രത്തിന്റെ പുറം പാളി ശ്രദ്ധാപൂര്‍വം നീക്കം ചെയ്ത് ബാഗിലാക്കി ദൂരത്തേക്ക് മാറ്റി വെക്കുക.
  • നിങ്ങളുടെ ശരീരം കഴുകാന്‍ ജലസംഭരണി, ടാപ്പ് എന്നിവ ലഭ്യമല്ലെങ്കില്‍ നനഞ്ഞ വൃത്തിയുള്ള തുണി ഉപയോഗിച്ചോ അല്ലെങ്കില്‍ പേപ്പര്‍ ടവല്‍ ഉപയോഗിച്ചോ വൃത്തിയാക്കുക. ഉപയോഗിച്ച പേപ്പര്‍, തുണി എന്നിവ ഒരു ബാഗിലാക്കി ദൂരെ മാറ്റി വെക്കുക.
  • ചെറുതും വലുതുമായ എല്ലാ ജനലുകളും വാതിലുകളും തുറസ്സായ സ്ഥലങ്ങളും അടക്കുക.
  • ആണവ വികിരണ അപകടങ്ങള്‍ ഉണ്ടാകുന്ന സമയത്ത് മണല്‍ത്തരി പോലെയോ പൊടി പോലെയോ ഉള്ള വസ്തുക്കള്‍ താഴേക്ക് പതിക്കും. അത്‌ന ദേഹത്തും കാറിലുമൊക്കെ വീണേക്കാം. ഈ സാഹചര്യത്തില്‍ ശരീരത്തിലെ മൂടാത്ത മുഖം, കൈകള്‍ തുടങ്ങിയ ഭാഗങ്ങളില്‍ നനഞ്ഞ തുണിയോ ടവ്വലോ ഉപയോഗിച്ച് തുടയ്ക്കുക. സോപ്പോ, ഷാംപൂവോ ഉപയോഗിച്ച് കഴുകാം. കണ്ടീഷണര്‍ ഉപയോഗിക്കരുത്, കാരണം അത് റേഡിയോ ആക്ടീവ് വസ്തുക്കള്‍ മുടിയില്‍ പറ്റിപ്പിടിക്കാന്‍ ഇടയാക്കും.
  • റേഡിയോ ആക്ടീവ് വസ്തുക്കളുടെ ശക്തി പതിയെ ക്ഷയിക്കും. അതുകൊണ്ട് കുറഞ്ഞത് 24 മണിക്കൂറെങ്കിലും വീടിനുള്ളില്‍ തുടരുക.
  • ഗര്‍ഭിണികളായ സ്ത്രീകള്‍ അപകടമൊഴിവായി എന്ന് ഉറപ്പ് വരുത്തിയ ശേഷം ഡോക്ടറെ സമീപിച്ച് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യസ്ഥിതി പരിശോധിക്കണം.

സ്‌ഫോടക വസ്തുക്കള്‍, റേഡിയോ ആക്ടീവ് പൊടി, വെടിയുണ്ടകള്‍ എന്നിവയുടെ മിശ്രിതമായ ‘ഡേര്‍ട്ടി ബോംബ്’ ആക്രമണമുണ്ടായാല്‍ പ്രധാന അപകടസാധ്യത സ്‌ഫോടനത്തില്‍ നിന്നാണെന്ന് നിര്‍ദേശങ്ങള്‍ വ്യക്തമാക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ആളുകള്‍ വീടിനുള്ളില്‍ തന്നെ തുടരണം.

  • കാറ്റിന്റെ വേഗത, ദിശ, ദുരന്തത്തിന്റെ വലിപ്പവും വ്യാപ്തിയും, വികിരണത്തിന്റെ അളവും, റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഉണ്ടാകാവുന്ന നാശനഷ്ടങ്ങള്‍ എന്നിവ പരിശോധിച്ചാകും ആളുകളെ ഒഴിപ്പിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുക.
  • തുറസ്സായ പ്രദേശത്താണ് അപകടം നടക്കുമ്പോള്‍ നില്‍ക്കുന്നതെങ്കില്‍ വളരെ പെട്ടെന്ന് ഏതെങ്കിലും കെട്ടിടങ്ങളിലോ, കടകളിലോ കയറി വാതിലും കതകും അടച്ചു സുരക്ഷിതമായി ഇരിക്കണം.
  • അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടില്ലെങ്കില്‍, ആശുപത്രികള്‍, ഫയര്‍ സ്റ്റേഷനുകള്‍, പൊലീസ് എന്നിവരുടെ അടിയന്തര സേവനം ഒഴിവാക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ കഴിയും.
  • അടിയന്തര ഘട്ടത്തില്‍ കുട്ടികള്‍ സ്‌കൂളില്‍ തന്നെ തുടരണം.
  • റേഡിയോആക്ടീവ് മലിനീകരണ പരിശോധനയ്ക്കുള്ള കേന്ദ്രങ്ങളെക്കുറിച്ചും അടിയന്തര ഷെല്‍ട്ടറുകളെക്കുറിച്ചും അടിയന്തര സേവനങ്ങള്‍ വിവരങ്ങള്‍ നല്‍കും.
  • വെള്ളം ലഭിക്കാത്ത സാഹചര്യമുണ്ടെങ്കില്‍ വൃത്തിയുള്ള നനഞ്ഞ തുണി അല്ലെങ്കില്‍ പേപ്പര്‍ ടവല്‍ ഉപയോഗിച്ച് ശരീരത്തിന്റെ തുറന്ന ഭാഗങ്ങള്‍ തുടയ്ക്കുക. ഉപയോഗിച്ച ടിഷ്യു/പേപ്പര്‍ ടവല്‍ ഒരു പ്ലാസ്റ്റിക് ബാഗില്‍ നിക്ഷേപിച്ച് കൈയ്യെത്താത്ത സ്ഥലത്ത് സൂക്ഷിക്കുക.
  • ശാസ്ത്രജ്ഞര്‍ കുടിവെള്ള വിതരണം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വരെ കുപ്പി വെള്ളം മാത്രം കുടിക്കുക.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!