small icons
small icons

നാളെ ബഹ്റൈന്‍ ദേശീയ പരിസ്ഥിതി ദിനം ആഘോഷിക്കുന്നു; 2025ല്‍ നട്ടത് 2.4 ദശലക്ഷം മരങ്ങള്‍

New Project - 2026-02-03T213851.488

മനാമ: നാളെ (ഫെബ്രുവരി 4) ബഹ്റൈന്‍ ദേശീയ പരിസ്ഥിതി ദിനം ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ഭാവി തലമുറകള്‍ക്കായി പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനെക്കുറിച്ചുള്ള പൊതുജന അവബോധം വളര്‍ത്തുന്നതിനുള്ള ഒരു പ്രധാന നിമിഷമായിരിക്കും ഈ വാര്‍ഷിക പരിപാടി. രാജ്യത്തിന്റെ ദേശീയ മുന്‍ഗണനകളുടെ ഹൃദയഭാഗത്ത് പരിസ്ഥിതി സംരക്ഷണത്തിനുള്ള സ്ഥാനം നല്‍കുന്നുവെന്ന് മുനിസിപ്പാലിറ്റി-കാര്‍ഷിക മന്ത്രിയായ എഞ്ചിനീയറായ വഈല്‍ ബിന്‍ നാസര്‍ അല്‍ മുബാറക് പറഞ്ഞു.

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ദര്‍ശനത്തിനും പ്രധാനമന്ത്രിയായ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായാണ് പരിസ്ഥിതി സംരക്ഷണം നടപ്പാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തില്‍ സുസ്ഥിരത, പുനരുപയോഗം, മാലിന്യ നിര്‍മാര്‍ജനം, സമൂഹ ഇടപെടല്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളും സംരംഭങ്ങളും മുന്നോട്ടുവച്ചതിന് ഷെയ്ഖ് അബ്ദുള്ള ബിന്‍ ഹമദ് അല്‍ ഖലീഫ അധ്യക്ഷനായ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റിനെ മന്ത്രി അല്‍ മുബാറക് പ്രശംസിച്ചു.

‘പുനരുപയോഗം ചെയ്യുക, പുനസ്ഥാപിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ പരിസ്ഥിതി ദിനത്തിന്റെ പ്രമേയം. പരിസ്ഥിതി സംരക്ഷണത്തിനായി വിഭവങ്ങള്‍ പുനരുപയോഗിക്കേണ്ടതിന്റെയും പുനസ്ഥാപിക്കേണ്ടതിന്റെയും പ്രാധാന്യം പ്രമേയത്തിലൂടെ അറിയിക്കുന്നു.

അതേസമയം, കഴിഞ്ഞ വര്‍ഷം ബഹ്‌റൈനില്‍ നട്ടുപിടിപ്പിച്ചത് 2.4 ദശലക്ഷം മരങ്ങളാണ്. 2035 ഓടെ 3.6 ദശലക്ഷം മരങ്ങള്‍ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ ദേശീയ വനവല്‍ക്കരണ പദ്ധതി ഇതുവരെ 67 ശതമാനം പൂര്‍ത്തിയാക്കി. 2035 ആകുമ്പോഴേക്കും ബഹ്റൈനിലെ കണ്ടല്‍ക്കാടുകളുടെ എണ്ണം നാലിരട്ടിയാക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ‘ബഹ്റൈന്‍ കണ്ടല്‍ സംരംഭം’തീരദേശ സംരക്ഷണത്തിലും ജൈവവൈവിധ്യത്തിലും കണ്ടല്‍ക്കാടുകള്‍ വഹിക്കുന്ന നിര്‍ണായക പങ്കിനെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നത് തുടരുന്നു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!