മനാമ: ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യ ഉപാധ്യക്ഷനും കേരള മുൻ അമീറുമായ പ്രഫ. കെ.എ. സിദ്ദീഖ് ഹസെൻറ നിര്യാണത്തിൽ ബഹ്റൈനിലെ പ്രവാസി സമൂഹം അനുശോചിച്ചു. ബഹ്റൈനുമായി അടുത്തബന്ധം പുലർത്തിയിരുന്ന അദ്ദേഹം സ്വദേശികൾക്കും പരിചിതനായിരുന്നു. അദ്ദേഹത്തിെൻറ നിര്യാണം കനത്ത നഷ്ടമാണെന്ന് വിവിധ സംഘടനകളും കൂട്ടായ്മകളും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
പാർശ്വവത്കരിക്കപ്പെട്ട ഇന്ത്യയിലെ പിന്നാക്ക ജനവിഭാഗത്തിെൻറ ഉന്നമനത്തിനുവേണ്ടി പ്രത്യേകിച്ച് ഉത്തരേന്ത്യയിലെ പാവപ്പെട്ടവർക്കുവേണ്ടി വിഷൻ 2026 രൂപവത്കരിക്കുകയും അനേകം പദ്ധതികൾ നടപ്പാക്കുകയും ചെയ്ത വ്യക്തിയാണ് സിദ്ധിഖ് ഹസനെന്ന് ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ അനുസ്മരിച്ചു.
തെൻറ പ്രവർത്തനങ്ങളുടെ ഭാഗമായി പലതവണ ബഹ്റൈൻ സന്ദർശിച്ച അദ്ദേഹം നിരവധി സ്വദേശി പണ്ഡിതരും വിദ്യാഭ്യാസ പ്രവർത്തകരുമായി ആത്മബന്ധം പുലർത്തിയ വ്യക്തികൂടിയായിരുന്നു. അദ്ദേഹത്തിെൻറ ജീവിതവും പ്രവർത്തനങ്ങളും പുതുതലമുറക്ക് മാതൃകയാണെന്നും ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ പ്രസിഡൻറ് ജമാൽ ഇരിങ്ങൽ, സെക്രട്ടറി എം.എം. സുബൈർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഇസ്ലാമിക പ്രബോധന രംഗത്തും ജീവകാരുണ്യ മേഖലയിലും മാതൃകപരമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി സജീവ സാന്നിധ്യമായ സിദ്ദീഖ് ഹസെൻറ വിയോഗം തീരാനഷ്ടമാണെന്ന് കെഎംസിസി ബഹ്റൈൻ സംസ്ഥാന ആക്ടിങ് പ്രസിഡൻറ് ശംസുദ്ദീൻ വെള്ളിക്കുളങ്ങര, ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്കൽ എന്നിവർ അനുശോചന കുറിപ്പിൽ പറഞ്ഞു. അദ്ദേഹത്തിെൻറ കുടുംബത്തിെൻറ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണമെന്നും നേതാക്കൾ അഭ്യർഥിച്ചു.
ഇന്ത്യയിലെ സാമൂഹിക, വിദ്യാഭ്യാസ മേഖലയില് പിന്നാക്കം നില്ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി അഹോരാത്രം പ്രവർത്തിച്ച അദ്ദേഹം, എഴുത്തുകാരൻ, ഇസ്ലാമിക പണ്ഡിതന്, വാഗ്മി, സാമൂഹിക പ്രവര്ത്തകന് എന്നീ നിലകളിൽ പകരം വെക്കാനാവാത്ത വ്യക്തിത്വത്തിന് ഉടമയായിരുന്നു എന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്റൈൻ അനുസ്മരിച്ചു. സിദ്ദീഖ് ഹസെൻറ വിയോഗം പാർശ്വവത്കൃത വിഭാഗങ്ങൾക്ക് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിെൻറ കുടുംബത്തിെൻറയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഇന്ത്യൻ സോഷ്യൽ ഫോറം കേരള ഘടകം പ്രസിഡൻറ് അലി അക്ബർ, ജനറൽ സെക്രട്ടറി റഫീഖ് അബ്ബാസ് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.