bahrainvartha-official-logo
Search
Close this search box.

മനുഷ്യക്കടത്ത്: യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻ്റ് റിപ്പോർട്ടിൽ ബഹ്റൈൻ മുൻനിരയിലെത്തിയത് അഭിമാനാർഹമാണെന്ന് മന്ത്രിസഭ യോഗം

hrh crown prince cabinet

മനാമ: മനുഷ്യക്കടത്ത് തടയുന്നതുമായി ബന്ധപ്പെട്ട യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻ്റ് റിപ്പോർട്ടിൽ തുടർച്ചയായ നാലാം വർഷവും ബഹ്റൈൻ മുൻനിരയിലെത്തിയത് അഭിമാനാർഹമാണെന്ന് മന്ത്രിസഭ യോഗം അഭിപ്രായപ്പെട്ടു. മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതിനും നീതിയും സമത്വവും ഉറപ്പുവരുത്തുന്നതിനും രാജ്യം നടത്തുന്ന ശ്രമങ്ങൾക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്നും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. രാജ്യത്തിന്റെ നിയമനിർമ്മാണ പരിസ്ഥിതിയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിലും മനുഷ്യക്കടത്തിനെതിരായ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനും കിരീടാവകാശി നടത്തുന്ന പ്രവർത്തനങ്ങളെ യോഗം പ്രശംസിച്ചു.

സമാധാനപരമായ സഹവർത്തിത്വം പ്രോത്സാഹിപ്പിക്കുന്നതിൽ മഹിമയുടെ പ്രധാന പങ്ക് അംഗീകരിച്ച മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ബോർഡ് ഓഫ് ട്രസ്റ്റിമാരുടെ തീരുമാനത്തിൽ മന്ത്രിസഭാ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.  രാജാവിന് ലഭിച്ച  ഡോക്ടറേറ്റ് ബിരുദം രാജ്യത്തിന്റെ നേട്ടമാണെന്നും യോഗം പറഞ്ഞു.

വനിതാ ശാക്തീകരണത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ ഇൻറർനാഷനൽ അവാർഡിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ചതിനെ മന്ത്രിസഭ അഭിനന്ദിച്ചു. ഹമദ് രാജാവിന്റെ ഭരണത്തിൻകീഴിൽ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫയുടെ പിന്തുണയോടെ ബഹ്‌റൈൻ സ്ത്രീകൾ നടത്തുന്ന മുന്നേറ്റത്തിന്റെ പ്രതിഫലനമാണ് അവാർഡെന്നും വിലയിരുത്തി.

കോവിഡിനെ  നേരിടുന്നതിനുള്ള നിരന്തരമായ ശ്രമങ്ങൾ തുടരേണ്ടതിന്റെ  പ്രാധാന്യം യോഗം ഊന്നിപ്പറഞ്ഞു. മുഴുവൻ ജനങ്ങളുടെയും സഹകരണത്തോടെ പൗരന്മാരുടെയും പ്രവാസികളുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള ട്രാഫിക് ലൈറ്റ് സംവിധാനം ഏറെ പ്രധാനപ്പെട്ടതാണെന്നും യോഗം
പറഞ്ഞു.

രാജ്യത്തിന്റെ മത്സരാധിഷ്ഠിത അന്തരീക്ഷം ഉയർത്താൻ ആവിഷ്രിച്ച വിവിധ വികസന പദ്ധതികൾ വേഗത്തിലാക്കുന്ന കാര്യവും മന്ത്രിസഭ ചർച്ച ചെയ്തു. സ്പോർട്സ് സിറ്റി പദ്ധതി, സാഖിറിലെ പുതിയ ഇൻറർനാഷനൽ എക്‌സിബിഷൻ ആൻഡ് കൺവെൻഷൻ സെൻറർ എന്നിവയാണ് നിലവിലുള്ള പ്രധാനപ്പെട്ട പദ്ധതികൾ.സ്റ്റേഡിയം, മൾട്ടി-യൂസ് ഹാളുകൾ,  മൾട്ടി-ഫെസിലിറ്റി കോംപ്ലക്സ്, വാണിജ്യ സൗകര്യങ്ങൾ തുടങ്ങിയ പദ്ധതികളെ കുറിച്ചും യോഗം ചർച്ച ചെയ്തു .

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!