യുഎഇയുടെ ഐസിവി സ്‌കോറിംഗിന്റെ അംഗീകാര പട്ടികയില്‍ മലയാളിയുടെ കമ്പനിയും

WhatsApp Image 2025-06-16 at 9.14.11 PM

ദുബൈ: യുഎഇയുടെ ഐസിവി സ്‌കോറിംഗിന്റെ അംഗീകാര പട്ടികയില്‍ ഇടം നേടി മലയാളിയുടെ കമ്പനിയായ ബിഎംഎസ് ഓഡിറ്റിംഗ്. ദുബൈ ആസ്ഥാനമായുള്ള ബിഎംഎസ് ഓഡിറ്റിംഗിന് ആറ് ജിസിസി രാജ്യങ്ങളിലും യുഎസിലും യുകെയിലും ഓഫീസുകളുണ്ട്. 24 വര്‍ഷത്തെ പാരമ്പര്യം വികസിച്ചുകൊണ്ടിരിക്കുകയാണെന്നും 500 ഓളം പേരടങ്ങുന്ന ശക്തമായ പ്രൊഫഷണല്‍ ടീമിന്റെ കുതിപ്പിനെ ഇത് അടയാളപ്പെടുത്തുന്നുവെന്നും ബിഎംഎസിന്റെ സിഇഒ സിഎ ഷെഹിന്‍ഷാ കെപി പറഞ്ഞു.

അതേസമയം, ലോകമെമ്പാടും ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ശ്രമങ്ങള്‍ ഊര്‍ജിമാക്കിയിരിക്കുകയാണ് ബിഎംഎസ്. ഇതിന്റെ ഭാഗമായി ഗ്ലോബല്‍ സെമിനാറുകള്‍ ഉള്‍പ്പെടെ നടത്താനൊരുങ്ങുകയാണ്. ദേരയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടന്നത്. ദുബൈയിലെ കോര്‍പ്പറേറ്റ് ആസ്ഥാനം അത്യാധുനിക രീതിയില്‍ വിപുലീകരിക്കുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ കമ്പനി അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ ഓഫീസ് പ്രവര്‍ത്തനക്ഷമമാകും.

കരാറുകളും ബാങ്കിംഗ് സൗകര്യങ്ങളും ആത്മ വിശ്വാസത്തോടെ ആക്സസ് ചെയ്യാന്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുള്ള ഐസിബി സ്‌കോറിംഗും സെന്‍ട്രല്‍ ബാങ്ക് സര്‍ട്ടിഫിക്കേഷനും ക്ലെയിന്റുകളെ പ്രാപ്തരാക്കുന്നുവെന്ന് സീനിയര്‍ ഡയറക്ടര്‍ സെല്‍വന്‍ ധര്‍മ്മരാജ് വ്യക്തമാക്കി. വൈവിധ്യമാര്‍ന്ന വിപണികളിലുടനീളം തടസ്സമില്ലാത്ത ഓഡിറ്റും അക്കൗണ്ടിംഗ് സേവനങ്ങളും ഉറപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നുവെന്ന് ബിഎംഎസിന്റെ യുകെ പാര്‍ട്ട്ണര്‍ പോള്‍ ഗില്ലീസ് ചൂണ്ടിക്കാട്ടി.

ഓരോയിടങ്ങളിലെയും പ്രാദേശിക നിയമങ്ങള്‍, സംസ്‌കാരങ്ങള്‍, നികുതി തുടങ്ങിയവയെക്കുറിച്ചെല്ലാം തങ്ങള്‍ സന്ദര്‍ഭോചിതമായ ഉപദേശങ്ങള്‍ നല്‍കുന്നുവെന്ന് ബിഎംഎസിന്റെ ഒമാന്‍ പാര്‍ട്ട്ണര്‍ ബദര്‍ സെയ്ഫ് കിന്റി അഭിപ്രായപ്പെട്ടു. പ്രാദേശികവത്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സാമൂഹികമായ നീതിബോധം ഓര്‍മ്മയില്‍ വച്ചുകൊണ്ട് സത്യസന്ധമായി ചുമതലകള്‍ നിര്‍വ്വഹിക്കപ്പെടുന്നതാണ് ബിഎംഎസിന്റെ വ്യത്യസ്ഥതയെന്ന് ഗ്ലോബല്‍ അഡൈ്വസര്‍ മുസ്തഫ പള്ളിക്കലകത്ത് അഭിപ്രായപ്പെട്ടു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!