രണ്ടാഴ്ചക്കിടെ 218 പേരെ നാടുകടത്തി

deportation

മനാമ: ബഹ്‌റൈനില്‍ അനധികൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍എംആര്‍എ) നടത്തുന്ന പരിശോധന കാമ്പയിന്‍ തുടരുന്നു. ജൂണ്‍ 1 മുതല്‍ 14 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 1,189 പരിശോധനകളാണ് എല്‍എംആര്‍എ നടത്തിയത്.

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 17 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു. നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ 218 പേരെ ഈ കാലയളവില്‍ ബഹ്‌റൈനില്‍ നിന്നും നാടുകടത്തി. 18 പേരെ നിയമ നടപടികള്‍ക്കായി കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ട്.

രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാവരും തൊഴില്‍, താമസ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് എല്‍എംആര്‍എയുടെ പരിശോധനകള്‍. നിയമലംഘനങ്ങള്‍ തടയുന്നതിനായി പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ www.lmra.gov.bh വെബ്സൈറ്റ് വഴിയോ, തവാസുല്‍ പ്ലാറ്റ്‌ഫോം വഴിയോ, 17506055 എന്ന നമ്പറില്‍ വിളിച്ചോ റിപ്പോര്‍ട്ട് ചെയ്യണമെന്നും എല്‍എംആര്‍എ ആവശ്യപ്പെട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!