മത നിരപേക്ഷ നിലപാടുകളെ ചരിത്രത്തില്‍ നിന്ന് പൂര്‍ണ്ണമായും തിരസ്‌കരിക്കാന്‍ സംഘടിതമായ ശ്രമം നടക്കുന്ന കാലഘട്ടം; പി ഹരീന്ദ്രനാഥ്

New Project (14)

മനാമ: മതനിരപേക്ഷ നിലപാടുകളെ ചരിത്രത്തില്‍ നിന്നും പൂര്‍ണ്ണമായും തിരസ്‌കരിക്കാന്‍ സംഘടിതമായ ശ്രമം ശക്തമായി നടക്കുന്ന കാലത്ത് സ്വാതന്ത്ര്യ സമര നേതാക്കളെയും നവോത്ഥന മൂല്യങ്ങളെയും സംസ്‌കാരത്തിന്റെയും, പാരമ്പര്യത്തിന്റെയും, ചരിത്രത്തിന്റെയും ബഹുസ്വരതയെയും പുനരാനയിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം എന്ന് പ്രമുഖ ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ്. പ്രിയദര്‍ശിനി പബ്ലിക്കേഷന്റെയും, ഒഐസിസി കോഴിക്കോട് ജില്ലാ കമ്മറ്റിയുടെയും ആഭിമുഖ്യത്തില്‍ നടത്തിയ യോഗത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

‘ചരിത്രം പണ്ട് കാലങ്ങളില്‍ കോളേജുകളിലും, സ്‌കൂളുകളിലും ആണ് പഠിച്ചിരുന്നത് എങ്കില്‍ ഇന്ന് ചരിത്രം പാഠപുസ്തകങ്ങളില്‍ നിന്നും തെരുവുകളിലേക്ക് വന്നു. ഇന്ത്യന്‍ ഭരണഘടന പാര്‍ലമെന്റിലും, നിയമസഭകളിലും, സുപ്രിം കോടതിയിലും, ഹൈകോടതിയിലും ഒക്കെ ആയിരുന്നു ഉപയോഗിച്ചിരുന്നത് എങ്കില്‍ ഇന്ന് നമ്മുടെ നാട്ടിലെ വിവിധ സമുദായ കമ്മറ്റികള്‍ നടത്തുന്ന യോഗങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു. ഭൂത കാലത്തെ വിസ്മരിക്കുന്നവര്‍ ഒരിക്കല്‍ കൂടി അതില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്ന പുതിയ തലമുറ, ചരിത്രത്തെ വിസ്മരിച്ചു കൊണ്ട്, ചരിത്രബോധം ഇല്ലാത്ത പുതിയ തലമുറയെ ചരിത്രം പുനരാവിഷ്‌കരിക്കാന്‍, ഇന്നത്തെ പ്രതിസന്ധികളെ മറികടക്കാന്‍, ജീവിതത്തെ പുതുക്കി പണിയുന്നതിന് വേണ്ടിയുള്ള അന്വേഷണമാണ് ചരിത്ര പഠനം. ആശയപരമായി ആയുധം അണിയാതെ എതിരാളികളെ തോല്‍പ്പിക്കാന്‍ സാധിക്കില്ല. ആയതിനാല്‍ ചരിത്രപഠനം ഈ കാലഘത്തില്‍ അത്യന്താപേഷിതം ആണ്.’

‘ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യയുടെ ഭരണം ഏറ്റെടുത്ത ബ്രിട്ടീഷുകാര്‍ ചെയ്ത ഏറ്റവും വലിയ വഞ്ചന എന്നത് സൗഹാര്‍ദത്തില്‍ കഴിഞ്ഞിരുന്ന ആളുകളെ ഹിന്ദു -മുസ്ലിം എന്ന പേരില്‍ വര്‍ഗീയത വളര്‍ത്തുന്നതിന് വേണ്ടി ഇന്ത്യ ചരിത്രം നിര്‍മിക്കാന്‍ ചരിത്രകാരന്മാര്‍ അല്ലാത്ത, ചരിത്ര ബോധം ഇല്ലാത്ത ഉദ്യോഗസ്ഥരെ കൊണ്ട് സമൃദ്ധമായി വളച്ചൊടിച്ചു കൊണ്ട് ഇന്ത്യയുടെ ചരിത്രം നിര്‍മ്മിക്കുക എന്നത് ആയിരുന്നു. പുരാതനകാലഘട്ടത്തെ ഹൈന്ദവം ഇന്നും മധ്യകാലഘട്ടത്തെ മുസ്ലിം കാലഘട്ടം എന്നും ആധുനിക കാലത്തെ ബ്രിട്ടീഷ് കാലഘട്ടം എന്നും ആക്കി ചരിത്രം നിര്‍മിച്ചു.’

ഇന്ത്യ ചരിത്രത്തെ മതാടിസ്ഥാനത്തില്‍ വിഭജിക്കുകയും, മതാനിയായികളുടെ ചരിത്രത്തെ മത ചരിത്രമാക്കി വ്യാഖ്യാനം നടത്തുകയും ചെയ്തതിന്‍ പ്രകാരം ആധുനിക ഇന്ത്യയില്‍ വര്‍ഗീയത വളര്‍ത്തിയത് ബ്രിട്ടീഷ്‌കാരുടെ ഭരണ കാലഘത്തിന് ശേഷം ആയിരുന്നു എന്നും പി ഹരീന്ദ്രനാഥ് തന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ചു. പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ കോഴിക്കോട് ജില്ലാ കോര്‍ഡിനേറ്റര്‍ അഷ്റഫ് പുതിയപാലം അധ്യക്ഷത വഹിച്ച യോഗത്തില്‍ ഒഐസിസി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് പനായി സ്വാഗതം ആശംസിച്ചു.

പ്രിയദര്‍ശിനി പബ്ലിക്കേഷന്‍ ബഹ്റൈന്‍ കോര്‍ഡിനേറ്റര്‍ സൈദ് എംഎസ് ആമുഖ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി ആക്ടിങ് പ്രസിഡന്റ് ജവാദ് വക്കം, ജനറല്‍ സെക്രട്ടറിമാരായ മനു മാത്യു, പ്രദീപ് മേപ്പയൂര്‍, ഒഐസിസി കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് ബിജുബാല്‍ സികെ എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!