ബഹ്റൈന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുന്നു; 1,215 പേര്‍ എത്തി

C71716DB_BA32_4545_AAA0_1419FD563FCD

മനാമ: ഇറാനിലും ഇസ്രായേലിലും കുടുങ്ങിക്കിടക്കുന്ന ബഹ്റൈന്‍ പൗരന്മാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുന്നു. ഇതുവരെ 1,215 പേരെ വിദേശകാര്യ മന്ത്രാലയം സുരക്ഷിതമായി നാട്ടിലെത്തിച്ചു. ചൊവ്വാഴ്ച രാവിലെ ഇറാനില്‍ നിന്നുള്ള 350 പൗരന്മാരുമായി രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ തുര്‍ക്ക്‌മെനിസ്താനില്‍ നിന്ന് ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തി.

വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ബഹ്റൈന്‍ എയര്‍പോര്‍ട്ട് സര്‍വീസസ് കമ്പനി, ഗള്‍ഫ് എയര്‍ പ്രതിനിധി സംഘം എന്നിവര്‍ സംഘത്തെ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇറാനിലെ മശ്ഹദില്‍ നിന്ന് റോഡ് മാര്‍ഗം ബസുകളില്‍ 198 പൗരന്മാരെയും വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ നാട്ടിലെത്തിച്ചിരുന്നു.

ഒമാന്‍, കുവൈത്ത്, ഇറാഖ് എന്നി രാജ്യങ്ങളുമായി സഹകരിച്ചാണ് പൗരന്മാരെ സുരക്ഷിതമായി രാജ്യത്തെത്തിക്കുന്നത്. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശപ്രകാരമാണ് ഈ ദൗത്യം നടക്കുന്നത്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!