635 ബഹ്റൈനികളെ കൂടി തിരിച്ചെത്തിച്ചു

20250626_002750_1

മനാമ: ഇറാനില്‍ കുടുങ്ങിയ 360 ബഹ്റൈന്‍ പൗരന്മാരെ വഹിച്ചുകൊണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ തുര്‍ക്ക്‌മെനിസ്ഥാനില്‍ നിന്നും രാജ്യത്തെത്തി. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നിര്‍ദേശങ്ങള്‍ പാലിച്ചും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരന്‍ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ മേല്‍നോട്ടത്തിലുമാണ് പൗരന്മാരെ മടക്കികൊണ്ടുവാരാനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയവരെ വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ബഹ്റൈന്‍ വിമാനത്താവള സേവനങ്ങള്‍ എന്നിവയിലെ ഉദ്യോഗസ്ഥര്‍ സ്വാഗതം ചെയ്തു. അവരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിന് ആരോഗ്യ പരിശോധനകള്‍ ഉള്‍പ്പെടെ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും നടത്തി.

കൂടാതെ കുവൈറ്റ്, ഇറാഖ് എംബസികളുടെ സഹായത്തോടെ കരമാര്‍ഗം 275 പൗരന്മാരെ കൂടി തിരിച്ചെത്തി. ഇറാന്‍ നഗരമായ മഷാദില്‍ നിന്ന് കുവൈറ്റിനും ഇറാഖിനും ഇടയിലുള്ള അല്‍ അബ്ദാലി അതിര്‍ത്തി ക്രോസിംഗ് വഴിയും ഇറാനും ഇറാഖിനും ഇടയിലുള്ള അല്‍ ഷാലംചെ അതിര്‍ത്തി ക്രോസിംഗ് വഴിയും ബസുകളിലാണ് ബഹ്റൈനികളെ നാട്ടിലെത്തിച്ചത്.

നിലവില്‍ ഏഴ് ചാര്‍ട്ടേഡ് വിമാനങ്ങളും 37 ബസുകളും ഉപയോഗിച്ച് 2,383 പൗരന്മാരെ രാജ്യത്തെത്തിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!