തൊഴില്‍, താമസ നിയമലംഘനം; 113 പ്രവാസികളെ നാടുകടത്തി

deportation

മനാമ: ബഹ്‌റൈന്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ രാജ്യവ്യാപക പരിശോധനയില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ നടത്തിയ 113 പ്രവാസികളെ നാടുകടത്തി. ജൂണ്‍ 15 മുതല്‍ 21 വരെ 1,901 പരിശോധനാ സന്ദര്‍ശനങ്ങളും 15 സംയുക്ത കാമ്പയിനുകളും നടത്തിയതായി എല്‍എംആര്‍എ അറിയിച്ചു.

നാഷനാലിറ്റി, പാസ്‌പോര്‍ട്ട്‌സ് ആന്‍ഡ് റെസിഡന്‍സ് അഫയേഴ്‌സ്, വ്യവസായ, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ്, സോഷ്യല്‍ ഇന്‍ഷുറന്‍സ് ഓര്‍ഗനൈസേഷന്‍, ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സംയുക്ത പരിശോധനകള്‍ നടത്തിയത്. ഏറ്റവും കൂടുതല്‍ സംയുക്ത കാമ്പയിനുകള്‍ നടന്നത് ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലാണ് (ആറ്). മുഹറഖ് ഗവര്‍ണറേറ്റ് (നാല്), നോര്‍ത്തേണ്‍ ഗവര്‍ണറേറ്റ് (മൂന്ന്), സതേണ്‍ ഗവര്‍ണറേറ്റ് (രണ്ട്) എന്നിവിടങ്ങളിലും പരിശോധനകള്‍ നടന്നു.

കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ ഇതുവരെ 81,066 പരിശോധനാ സന്ദര്‍ശനങ്ങളും 1,139 സംയുക്ത കാമ്പയിനുകളും നടത്തിയിട്ടുണ്ട്. ഇതിന്റെ ഫലമായി 3,207 നിയമലംഘനങ്ങള്‍ കണ്ടെതത്തുകയും 9,492 നിയമലംഘകരായ തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. നിയമവിരുദ്ധമായ തൊഴില്‍ രീതികളും നിയമലംഘനങ്ങളും www.Imra.gov.bh എന്ന വെബ്‌സൈറ്റ് വഴിയോ 17506055 എന്ന നമ്പറിലോ ‘തവാസുല്‍’ വഴിയോ റിപ്പോര്‍ട്ട് ചെയ്യാന്‍ പൊതുജനങ്ങളോട് അതോറിറ്റി അഭ്യര്‍ഥിച്ചിട്ടുണ്ട്.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!