മനാമ: കൊറോണ വൈറസ് ചികിത്സയ്ക്ക് ഹൈഡ്രോക്‌സിക്ലോറോക്വൈൻ ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യ രാജ്യങ്ങളിലൊന്നായി ബഹ്‌റൈനും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ടാസ്‌ക് ഫോഴ്‌സ് തലവനും സുപ്രീം ഹെല്‍ത്ത് കൗണ്‍സില്‍ ചെയര്‍മാനുമായി ഹിസ്എക്‌സലന്‍സി ലിറ്റണന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫയാണ് ഇക്കാര്യം അറിയിച്ചരിക്കുന്നത്.
കോവിഡ്-19 വൈറസ് ബാധയേറ്റ രോഗിയില്‍ തൃപ്തകരമാ മാറ്റങ്ങള്‍ ഹൈഡ്രോക്‌സിക്ലോറോക്വൈൻ കൊണ്ടുവരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ചൈനയിലും ദക്ഷിണ കൊറിയയിലും കൊറോണ രോഗികളിൽ മികച്ച രീതിയിലുള്ള മാറ്റങ്ങൾ ഇത് കൊണ്ടു വന്നിട്ടുണ്ട്. 2020 ഫെബ്രുവരി 24ന് ആദ്യ കൊറോണ കേസ് ബഹ്റൈനിൽ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഫെബ്രുവരി 26 ന് മരുന്ന് ആദ്യമായി ഉപയോഗിച്ചിരുന്നു.
മലേറിയ, ലൂപസ് എറത്തെമാറ്റോസസ്, റ്യൂമറ്റോയിഡ് ആർത്രൈറ്റിസ് രോഗങ്ങളുടെ ചികിത്സസക്കായാണ് ഹൈഡ്രോക്‌സിക്ലോറോക്വൈൻ സാധാരണയായി ഉപയോഗിക്കുന്നത്.