bahrainvartha-official-logo
Search
Close this search box.

കോവിഡില്‍ തളര്‍ന്ന് ഇന്ത്യ; ആദ്യമായി 24 മണിക്കൂറില്‍ 19,000ത്തിലധികം രോഗികള്‍, മരണസംഖ്യ 16,000 കവിഞ്ഞു

COVID-19-test

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 19,906 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം 19,000ലധികം രോഗികള്‍ ഉണ്ടാകുന്നത് ഇതാദ്യമായാണ്. 410 പേരാണ് ഇന്ന് രാജ്യത്ത് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 16,095 ആയി. അതേസമയം 3,09,713 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.

2,03,051 പേരാണ് ഇന്ത്യയില്‍ ആകെ ചികിത്സയിലുള്ളത്. ഇതുവരെ 5,28,859 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. 2,31,095 സാമ്പിളുകള്‍ ഇന്നലെ മാത്രം രാജ്യത്ത് പരിശോധിച്ചുവെന്ന് ഐ.സി.എം.ആര്‍ അറിയിച്ചു. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണില്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യതയുണ്ട്. സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണെങ്കില്‍ ലോക്ഡൗണ്‍ വീണ്ടും പ്രഖ്യാപിക്കേണ്ടി വരുമെന്ന് നേരത്തെ വിദഗ്ദ്ധര്‍ മുന്നറിപ്പ് നല്‍കിയിരുന്നു.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂണ്‍ 27ന്) 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 12 പേര്‍ക്കും, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 11 പേര്‍ക്ക് വീതവും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 22 പേരാണ് കോവിഡ് ബാധിച്ച് കേരളത്തില്‍ ഇതുവരെ മരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!