റിയാദ്: ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഡിസംബര്‍ 20 മുതല്‍ സൗദി ഏർപ്പെടുത്തിയ താല്‍ക്കാലിക യാത്രാ വിലക്ക് പിന്‍വലിച്ചു. ഇന്ന് രാവിലെ 11 മുതൽ സൗദിയിലേക്ക് വിമാനങ്ങൾക്ക് പ്രവേശിക്കാം. കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം സൗദി തുറന്നു. ജനിതക മാറ്റം സംഭവിച്ച കോവിഡ് വൈറസ് കണ്ടെത്തിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് നിയന്ത്രണമുണ്ടാകും. അവര്‍ സൗദിയിലെത്തിയാൽ 14 ദിവസം ക്വാറന്‍റൈനിൽ കഴിയണം. യാത്രാ വിലക്ക് പിന്‍വലിച്ച സാഹചര്യത്തിൽ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് രാജ്യത്തേക്ക് പ്രവേശിക്കാം. എന്നാൽ ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള സര്‍വ്വീസ് വിലക്ക് പൂര്‍ണമായും പിന്‍വലിച്ചിട്ടില്ല. അതിനാല്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ യുഎഇയിലെത്തി അവിടെ ഒരാഴ്ച ക്വാറന്റീന്‍ പൂര്‍ത്തിയാക്കി മാത്രമെ സൗദിയിലേക്ക് പ്രവേശിക്കാനാകു.
