മനാമ: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മേഖലയിലെ ചില രാജ്യങ്ങളിലെ വ്യോമമേഖല അടച്ചതിനാല്‍ ബഹ്റൈനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് കാലതാമസം നേരിടുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിന് കീഴിലുള്ള സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കുകയോ സര്‍വീസുകള്‍ പുനക്രമീകരിക്കുകയോ ചെയ്യുമെന്നും സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് അറിയിച്ചു.
യാത്ര ചെയ്യാന്‍ പദ്ധതിയിടുന്ന യാത്രക്കാര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് റീബുക്കിംഗ് ഓപ്ഷനുകള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് ഓര്‍മിപ്പിച്ചു.
അധികാരികള്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും തടസ്സങ്ങള്‍ പരമാവധി കുറയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈനിന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറും തങ്ങളുടെ ചില വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഗൾഫ് എയറുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.