കൊച്ചി: അശ്ലീല ദൃശ്യങ്ങളും തീവ്രവാദവും പ്രചരിപ്പിക്കുന്നതിനാൽ മെസേജിംഗ് ആപ്പായ ടെലിഗ്രാം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയൽ ചെയ്തു. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി നൽകിയിരിക്കുന്നത്. കുട്ടികളുടെയും സ്ത്രീകളുടെയും അശ്ലീല ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കുകയും തീവ്രവാദ പ്രചാരണങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാലും ഇന്ത്യോനേഷ്യയില്‍ ടെലിഗ്രാം നിരോധിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. 2013 ലാണ് മെസേജിംഗ് ആപ്പായ ടെലിഗ്രാം റഷ്യയില്‍ ലോഞ്ച് ചെയ്തത്. വ്യക്തിയാരാണെന്നത് മറച്ചുവെച്ചുകൊണ്ട് ടെലിഗ്രാമിലൂടെ രഹസ്യസന്ദേശങ്ങള്‍ അയക്കാന്‍ കഴിയും. ഹര്‍ജി വ്യാഴാഴ്ച കോടതി പരിഗണിക്കും. സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നതിനെക്കുറിച്ച് കേന്ദ്രത്തിന്‍റെ അഭിപ്രായം സുപ്രീംകോടതി തേടിയിരുന്നു.
