small icons
small icons

ഇറാന്റെ ആക്രമണത്തിന് ഇരയായവര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം; ഉത്തരവിട്ട് കിരീടാവകാശി

prince 2

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഗുദൈബിയ കൊട്ടാരത്തില്‍ പ്രതിവാര മന്ത്രിസഭാ യോഗം ചേര്‍ന്നു. രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്നത് തുടരുന്ന ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ്, നാഷണല്‍ ഗാര്‍ഡ്, ആഭ്യന്തര മന്ത്രാലയം, മറ്റ് എല്ലാ സൈനിക, സുരക്ഷാ, സിവിലിയന്‍ ഏജന്‍സികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളെ മന്ത്രിസഭ പ്രശംസിച്ചു.

പൗരന്മാര്‍ക്ക് പരിക്കേല്‍ക്കാനും അവരുടെ സുരക്ഷ അപകടത്തിലാക്കാനും വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിക്കാനും കാരണമായ ഇറാന്റെ ശത്രുതാപരമായ ആക്രമണത്തെ മന്ത്രിസഭ ശക്തമായി അപലപിച്ചു. ഇത്തരം പ്രവൃത്തികള്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടുന്ന ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ 2817-ാം നമ്പര്‍ പ്രമേയം പാലിക്കേണ്ടതിന്റെ പ്രാധാന്യം മന്ത്രിസഭ ആവര്‍ത്തിച്ചു. മേഖലയിലുടനീളമുള്ള സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും മറ്റ് ശത്രുതാപരമായ പ്രവര്‍ത്തനങ്ങളും ഉടനടി അവസാനിപ്പിക്കാന്‍ പ്രമേയം ആവശ്യപ്പെടുന്നു.

ഇറാന്റെ ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ സംഭവിച്ച പൗരന്മാര്‍ക്ക് പൂര്‍ണ്ണ നഷ്ടപരിഹാരം നല്‍കാനുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രാജകീയ നിര്‍ദ്ദേശങ്ങളുടെയും കിരീടാവകാശിയുടെ ഉത്തരവുകളുടെയും നടപ്പാക്കുന്നത് മന്ത്രിസഭ അവലോകനം ചെയ്തു.

ഇറാന്റെ ആക്രമണം മൂലമുണ്ടായ സാമ്പത്തിക ആഘാതം വിലയിരുത്താനും, ദേശീയ തൊഴിലവസരങ്ങളെയും സാമ്പത്തിക വളര്‍ച്ചയെയും പിന്തുണയ്ക്കുന്നതിനായുള്ള ഉചിതമായ നടപടികള്‍ സ്വീകരിക്കാനും, ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിക്കാനും സാമ്പത്തിക കാര്യങ്ങള്‍ക്കും ധനസന്തുലിതാവസ്ഥയ്ക്കുമുള്ള മിനിസ്റ്റീരിയല്‍ കമ്മിറ്റിയെ കിരീടാവകാശി ചുമതലപ്പെടുത്തി.

കൂടാതെ, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ കാര്യക്ഷമത മന്ത്രിസഭ അവലോകനം ചെയ്തു. ഏത് സാഹചര്യത്തിലും സേവന വിതരണം മെച്ചപ്പെട്ട രീതിയില്‍ നിലനിര്‍ത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!