bahrainvartha-official-logo
Search
Close this search box.

കോവിഡ് ആശങ്ക വര്‍ദ്ധിക്കുന്നു; ഇന്ത്യയില്‍ ആദ്യമായി 24 മണിക്കൂറില്‍ 22,000ത്തിലധികം കേസുകള്‍, രാജ്യം അതീവ ജാഗ്രതയില്‍

COVID-19-test

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറില്‍ 22771 പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 648315 ആയി ഉയര്‍ന്നു. 442 പേരാണ് 24 മണിക്കൂറില്‍ മരണപ്പെട്ടത്. ഇതോടെ രാജ്യത്തെ കോവിഡ് മരണ നിരക്ക് 18655 ആയി. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലും കോവിഡ് കേസുകളില്‍ ദിനം പ്രതി വര്‍ധനവാണ് ഉണ്ടാകുന്നത്. 6364 പേര്‍ക്ക് മഹാരാഷ്ട്രയിലും, 4329 പേര്‍ക്ക് തമിഴ്നാട്ടിലും ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചു.

മഹാരാഷ്ട്രയില്‍ ആകെ രോഗികളുടെ എണ്ണം 1,92,990 ആയി. തമിഴ്നാട്ടിലും രോഗ ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഡല്‍ഹിയില്‍ 2520 പുതിയ കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. കര്‍ണാടകയില്‍ 1694 കേസുകളും ഉത്തര്‍പ്രദേശില്‍ 972 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. അതേസമയം ഡല്‍ഹിയില്‍ ഇന്നലെ 10,577 ആര്‍ടി പിസിആര്‍ ടെസ്റ്റുകളും 13,588 ആന്റിജന്‍ ടെസ്റ്റുകളും നടത്തി. രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിലും തദ്ദേശീയ വാക്സിനായ കോവാക്സിന്‍ ഉടനെ പുറത്തിറക്കുന്നത് പ്രായോഗികമല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. മനുഷ്യരില്‍ വാക്സിന്റെ പൂര്‍ണ്ണമായ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകാന്‍ കുറഞ്ഞത് മൂന്ന് മാസമെങ്കിലും എടുക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

അതേസമയം കേരളത്തില്‍ ഇന്നലെ (ജൂലൈ 3) 211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 23 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 21 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 17 പേര്‍ക്ക് വീതവും, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 14 പേര്‍ക്ക് വീതവും, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നും ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!