മനാമ: കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്തമാക്കി ആരോഗ്യ മന്ത്രാലയം. പ്രതിദിന കോവിഡ് നിരക്ക് 1000ത്തിന് മുകളിലെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയത്തിെൻറ ഇടപെടൽ. പുതിയ കേസുകളിൽ പലതിലും കോവിഡ് വൈറസിെൻറ പുതിയ വകഭേദം കണ്ടെത്തിയിട്ടുണ്ട്. വൈറസിെൻറ പുതിയ വകഭേദം അതിവേഗം പടരുന്നതും കൂടുതൽ മാരകവുമാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളത്. നാഷനൽ മെഡിക്കൽ ടീം നൽകിയ മുൻകരുതൽ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.
വലിയ സംഗമങ്ങൾ ഒഴിവാക്കണമെന്നും ചടങ്ങുകൾ ഒരു വീട്ടിലുള്ളവരെ മാത്രം പെങ്കടുപ്പിച്ച് നടത്തണമെന്നും ആവശ്യപ്പെട്ടു. സാമൂഹിക അകലം പാലിക്കുക, മാസ്ക് ധരിക്കുക എന്നിവയും പാലിക്കണം. വീടിനുള്ളിലാണെങ്കിലും പ്രായമായവർ, മാറാ രോഗികൾ എന്നിവരുമായി ഇടപഴകുേമ്പാൾ മാസ്ക് ധരിക്കണം. കോവിഡ് പ്രതിരോധത്തിന് എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും മന്ത്രാലയം ആഹ്വാനം ചെയ്തു. ഇടക്കിടെ കൈ കഴുകുക, പൊതുസ്ഥലങ്ങളിൽ അണുനശീകരണം നടത്തുക തുടങ്ങിയവയും പാലിക്കണം. കോവിഡ് വാക്സിൻ നൽകുന്നതിൽ ലോകത്ത് മുൻനിരയിലാണ് ബഹ്റൈെൻറ സ്ഥാനം. ഏപ്രിൽ അവസാനമാകുേമ്പാൾ കൂടുതൽ പേരിലേക്ക് വാക്സിനേഷൻ പരിപാടി എത്തിക്കാനാണ് ലക്ഷ്യമിടുന്നത്.