bahrainvartha-official-logo
Search
Close this search box.

ഇന്ന് മുതൽ ഇനി നാല് ദിനത്തേക്ക് ബഹ്‌റൈൻ ഓറഞ്ച് ലെവൽ നിയന്ത്രണത്തിൽ

New Project - 2021-07-19T015956.265

ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ മുൻ കരുതൽ നടപടികൾക്കായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അടിസ്ഥാനമാക്കി പ്രഖ്യാപിച്ചിരുന്ന ട്രാഫിക് സിഗ്നൽ മാതൃകയിലുള്ള അലെർട് ലെവലിൽ ഇന്ന് മുതൽ മാറ്റം. 14 ദിനം തുടർച്ചയായി ശരാശരി ടിപിആർ രണ്ട് ശതമാനത്തിൽ താഴെയായതിനെ തുടർന്ന് ജൂലൈ 16 മുതൽ അനുവദിച്ചിരുന്ന ഗ്രീൻ ലെവൽ ഇളവുകളാണ് ഇന്നലെ അവസാനിച്ചത്.

ഈദ് അവധി ദിനങ്ങൾ തുടങ്ങുന്ന സാഹചര്യത്തിൽ ഇന്ന്, ജൂലൈ 19 തിങ്കൾ മുതൽ 22 വ്യാഴം വരെയുള്ള നാല് ദിനങ്ങളിൽ രാജ്യം ഓറഞ്ച് അലേർട്ട് ലെവൽ സ്വീകരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഗ്രീൻ ലെവൽ അവസാനിച്ചത്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് സാഹചര്യങ്ങൾക്കനുസരിച്ച് ചില ദിവസങ്ങൾ ഉയർന്ന അലേർട്ട് ലെവലായി നിശ്ചയിക്കുമെന്ന മുൻ പ്രഖ്യാപനം അനുസരിച്ചാണ് ഈ തീരുമാനം.

പെരുന്നാൾ അവധി ദിവസങ്ങൾക്ക് ശേഷം പുതിയ അലേർട്ട് ലെവൽ തീരുമാനിക്കുന്നതിനായി ജൂലൈ 23ന് ശരാശരി പോസിറ്റിവിറ്റി നിരക്കിൻറെ അവലോകനത്തിനായി ടാസ്ക് ഫോഴ്സ് യോഗം ചേരും.

ഇന്ന്, ജൂലൈ 19 മുതൽ 22 വരെ നടപ്പിലാക്കുന്ന ഓറഞ്ച് ലെവലിലെ നിയന്ത്രണങ്ങൾ ഇവയെല്ലാമാണ്:

വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കുമുള്ള ഇളവുകൾ:

1. വീടുകളിൽ ആറ് പേരെ മാത്രം പങ്കെടുപ്പിച്ച് ഒത്തുചേരൽ സംഘടിപ്പിക്കാം

2. വിദ്യാഭ്യാസ, പരിശീലന സ്ഥാപനങ്ങളിൽ താൽപര്യമുള്ളവർക്ക് പങ്കെടുക്കാം

വാക്സിൻ എടുത്ത് ഗ്രീൻ ഷീൽഡ് ലഭിച്ചവർക്കും രോഗ മുക്തി നേടിയവർക്കും ഇൗ രണ്ടു വിഭാഗങ്ങളിൽപ്പെട്ടവർക്കൊപ്പം എത്തുന്ന 12 വയസിൽ താഴെയുള്ളവർക്കും മാത്രം അനുവദനീയമായ സേവനങ്ങൾ:

1. 50 പേരെ പങ്കെടുപ്പിച്ച് ഔട്ട്ഡോർ ഈവൻറുകളും 30 പേരെ പങ്കെടുപ്പിച്ച് ഇൻഡോർ ഈവൻറുകളും നടത്താം

2. ഔട്ട്ഡോർ സ്പോർട്സ് സെൻറുകൾ, സ്പോർട്സ് ഹാളുകൾ

3. ഷോപ്പിങ് മാളുകൾ

4. ബാർബർ ഡോപ്പുകൾ, സലൂണുകൾ, സ്പാ (മാസ്ക് എടുത്തുമാറ്റേണ്ടതില്ലാത്ത സേവനങ്ങൾ മാത്രം)

5. സർക്കാർ സെൻററുകൾ

6. റസ്റ്റോറൻറുകളിലും കഫേകളിലും ഔട്ട്ഡോർ സേവനം 50 പേർക്ക്, ഇൻഡോർ സേവനം 30 പേർക്ക്

7. മാളുകൾക്ക് പുറത്തുള്ള ഷോപ്പുകൾ

8. ഔട്ട്ഡോർ സിനിമ

9. ഔട്ട്ഡോർ വിനോദ കേന്ദ്രങ്ങൾ

10. ഔട്ട്ഡോർ സ്പോർട്സ് പരിപാടികളിലെ പൊതുജന പങ്കാളിത്തം

സർക്കാർ സ്ഥാപനങ്ങളിൽ 70 ശതമാനം ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം നടപ്പാക്കും. ഓഫീസിൽ എത്തുന്ന ജീവനക്കാർക്ക് റാപ്പിഡ് ടെസ്റ്റ് നിർബന്ധം.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!