bahrainvartha-official-logo
Search
Close this search box.

പ്രളയ പുനരധിവാസത്തിന് സമാനതകളില്ലാത്ത കൈത്താങ്ങ്, ജീവകാരുണ്യ മേഖലയിൽ മികച്ച സംഭാവന നൽകിയ ഇന്ത്യക്കാരുടെ പട്ടികയിൽ ആദ്യ പത്തിലെ ഏക മലയാളിയായ് എം എ യൂസുഫലി; മുകേഷ് അംബാനി ഒന്നാമത്

ma-yusuf-ali-mukesh-ambani.jpg.image.784.410

ജീവകാരുണ്യ സാമൂഹ്യ മേഖലയിൽ മികച്ച സംഭാവന നൽകിയ ഇന്ത്യക്കാരായ മനുഷ്യ സ്നേഹികളുടെ പട്ടിക പുറത്ത്. ദി ഹുറുൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് തങ്ങളുടെ ഈ വർഷത്തെ ‘ഹുറൂൺ ഇന്ത്യൻ ഫിലാന്ത്രോപി ലിസ്റ്റ് 2018’ പുറത്തു വിട്ടത്. 2017 ഒക്ടോബർ 1 മുതൽ 2018 സെപ്തംബർ 30 വരെ പത്തു കോടി രൂപയെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വേണ്ടി ചിലവിട്ടവരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്.

മറ്റുള്ളവരെ ബഹുദൂരം പിന്നിലാഴ്ത്തി 437 കോടി രൂപ വിനിയോഗിച്ചു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ ഒന്നാമനായപ്പോൾ പിരമൽ ഗ്രൂപ്പിൻറെ അജയ് പിരമൽ ആൻഡ് ഫാമിലിയാണ് 200 കോടി രൂപ വിനിയോഗിച്ചു രണ്ടാമതിടം നേടിയത്. രണ്ടു പേരും വിദ്യാഭാസ മേഖലയിലാണ് കൂടുതൽ തുക വിനിയോഗിച്ചത്.

കേരളത്തെ പിടിച്ചു കുലുക്കിയ പ്രളയ ദുരന്തത്തിൻറെ പുനര്നിര്മാണത്തിനായി സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവച്ച ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസുഫലി പട്ടികയിൽ അഞ്ചാമനായി. 70 കോടി രൂപ വിനിയോഗിച്ചാണ് യൂസുഫലി പട്ടികയിൽ ആദ്യ പത്തിലെ ഏക മലയാളിയായി ഇടം നേടിയത്. കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടിയിലധികമാണ് ഇദ്ദേഹം സംഭാവന ചെയ്തത്. ഇന്ത്യയിലുണ്ടായ മറ്റ് പ്രകൃതിദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് റാങ്കിങ്. ടിക്കറ്റെടുക്കാൻ കഴിയാതെ നാട്ടിലേക്ക് പോകാൻ വിഷമിക്കുന്ന നിരവധി പ്രവാസികൾക്കും ഇദ്ദേഹം ഒരു തണലാണെന്ന് ഹുറൂൺ റിസർച്ചിൻ്റെ ചീഫ് റിസർച്ചറും മാനേജിംഗ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് അഭിപ്രായപ്പെട്ടു.

പട്ടികയിലെ ആദ്യ പത്തു പേർ ഇവരാണ്;

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!