മനാമ: ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയും ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്കിനാസിയും തെല്‍ അവീവില്‍ കൂടിക്കാഴ്ച നടത്തി. സമാധാന കരാര്‍ ഒപ്പുവെച്ചതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ബഹ്റൈന്‍ സംഘം ഇസ്രായേലില്‍ എത്തിയിരുന്നു. വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് ഇസ്രായേല്‍ സന്ദര്‍ശിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ശക്തമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ഇരു രാജ്യങ്ങളിലും എംബസികള്‍ തുറക്കാന്‍ ധാരണയായിട്ടുണ്ട്. മേഖലയില്‍ സമാധാന അന്തരീക്ഷം ലക്ഷ്യം വെച്ച് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകാന്‍ കഴിയുമെന്ന് ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിലെ വ്യത്യസ്ത സംസ്കാരമുള്ളവർ ഒരു മനസായി സഹവര്‍ത്തിത്തോടെ ജീവിക്കുന്ന നാടാണ് ബഹ്റൈന്‍. എന്നും ബഹുസ്വരതയും സഹവർത്തിത്വലൂന്നിയുള്ള സമാധാനവുമാണ് ബഹ്റൈന്‍ ലക്ഷ്യമിടുന്നത്. ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി പറഞ്ഞു.