അറബ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ ഭക്ഷണം പാഴാക്കുന്നത് ബഹ്‌റൈനിലാണെന്ന് യുഎൻ റിപ്പോർട്ട്. യുഎൻ എൻവയോൺമെന്റ് പ്രോഗ്രാമിന്റെ ഭക്ഷ്യ മാലിന്യ സൂചിക പ്രകാരം ഒരാൾ ശരാശരി 132 കിലോഗ്രാം എന്ന തോതിൽ ഭക്ഷണം പാഴാക്കുന്നുണ്ട്. കഴിഞ്ഞ വർഷം 94.9 ദശലക്ഷം ബഹ്‌റൈൻ ദിനാറാണ് പാഴാക്കി ഭക്ഷണത്തിന്റെ ചെലവ്. കഴിഞ്ഞ വർഷം ബഹ്‌റൈനിൽ 1,46,000 ടൺ ഭക്ഷണം വലിച്ചെറിഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.