മനാമ: രാജ്യത്ത് തെരുവുനായശല്യം വർധിക്കുന്നതായി അധികൃതർ. ജനുവരി മുതൽ ഏപ്രിൽ വരെ 992 പരാതികൾ ജനങ്ങളിൽനിന്നും ലഭിച്ചതായി പൊതുമരാമത്ത്, മുൻസിപ്പൽ നഗരാസൂത്രണ കാര്യ മന്ത്രാലയത്തിലെ മൃഗ സംരക്ഷണ വിഭാഗം അസിസ്റ്റന്റ് സെക്രട്ടറി ഡോക്ടർ ഖാലിദ് അഹമ്മദ് ഫസൻ പറഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഏപ്രിൽ മാത്രമായി 251 പരാതികളാണ് ലഭിച്ചത്.
നോർത്തേൺ ഗവർണറേറ്റിൽ നിന്നും 75 പരാതികളും മുഹറക്ക് ഗവർണറേറ്റിൽ നിന്നും 69, സതേൺ ഗവർണറേറ്റിൽ നിന്നും 40, ക്യാപിറ്റൽ ഗവർണറേറ്റിൽ നിന്ന് 67 പരാതികളാണ് ഏപ്രിൽ മാസത്തിൽ ലഭിച്ചത്.ബ്ലാക്ക് ഗോൾഡ് എന്ന കമ്പനിയെയാണ് തെരുവുനായ്ക്കളെ പിടികൂടാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്.