കുവൈത്ത്: പ്രവാസികളുടെ എണ്ണം കുറയ്ക്കാൻ പുതിയ പദ്ധതി ഒരുക്കി കുവൈത്ത്. ഇതിനായുള്ള പഠനം മന്ത്രിസഭാസമിതി ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെയും, മാൻ പവർ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് മന്ത്രിസഭാസമിതി പഠനം ആരംഭിച്ചത്.
65 വയസിന് മുകളിൽ പ്രായമുള്ള വിദേശികൾക്ക് ഇഖാമ പുതുക്കി നൽകേണ്ടതില്ലന്നതടക്കം 10 നിർദേശങ്ങളാണ് സമിതി മുന്നേട്ടുവെച്ചത്. കുവൈത്തിൽ സ്വദേശികളുടേയും വിദേശികളുടേയും എണ്ണത്തിലെ അന്തരം കുറച്ച് കൊണ്ടുവരികയാണ് സമിതിയുടെ പ്രധാന ലക്ഷ്യം. 65 വയസ് കഴിഞ്ഞ വിദേശികളെ മടക്കി അയക്കുക, സർക്കാർ മേഖലയിലേക്ക് ലോക്കൽ റിക്രൂട്ട്മെന്റ് നടത്തുക, വിദേശികൾ നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുക, നിയമം ലംഘിക്കുന്ന തൊഴിലാളികൾക്ക് കടുത്ത ശിക്ഷ നൽകുക, ഇഖാമ ഫീസ് വർദ്ധിപ്പിക്കുക തുടങ്ങിയവയാണ് സമിതിക്ക് മുന്നിലുള്ള പ്രധാന നിർദ്ദേശങ്ങൾ.