ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന്റെ മൂന്നാം ഘട്ടത്തിൽ 50 വയസിന് മുകളിലുളളവര്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. കോവിഡ് വൈറസ് ബാധയേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുളള ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്‍നിര പോരാളികള്‍ക്കുമാണ് ആദ്യ ഘട്ടത്തിൽ വാക്‌സിൻ നൽകിയത്. രണ്ടാംഘട്ടത്തില്‍ 60 കൂടുതല്‍ പ്രായമുളളവര്‍ക്കും അസുഖബാധിതരായ 45 വയസ്സിന് മുകളിലുളളവര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. രാജ്യത്ത് ഇതുവരെ രണ്ട് കോടിയിലധികം പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു.
കുറഞ്ഞ സമയത്തിനുളളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഇതിനായി രാജ്യത്തെ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടുതൽ സ്വകാര്യ ആശുപത്രികളെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം ചൊവ്വാഴ്ച സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നാഷണല്‍ എക്‌സപേര്‍ട്ട് ഗ്രൂപ്പ് ഓണ്‍ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ കോവിഡ് തയ്യാറാക്കിയ പട്ടികയില്‍ പ്രഥമ പരിഗണന നല്‍കിയിരുന്നത് 30 ദശലക്ഷം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിരപ്പോരാളികള്‍ക്കുമായിരുന്നു. ഒരേസമയം രാജ്യത്തെ 130 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ നല്‍കുക എന്നുളളത് പ്രായോഗികമല്ലാത്തതിനാലാണ് ഘട്ടം ഘട്ടമായി വാക്‌സിനേഷൻ പുരോഗമിക്കുന്നത്.