മനാമ :കൊറോണ വൈറസ് മുൻകരുതൽ നടപടികൾ ലംഘിച്ച എട്ട് പേർക്കെതിരെ ലോവർ ക്രിമിനൽ കോടതി ആറുമാസം തടവും 1000 മുതൽ 3000 ദിനാർ വരെ പിഴയും വിധിച്ചു. സെല്ഫ് ക്വാറന്റൈന് ലംഘിച്ചവർക്ക് എതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇവർ ആളുകളുമായി ഇടപഴകിയതായി പബ്ലിക് പ്രോസിക്യൂഷന് ബോധ്യമായതിനെ തുടർന്നാണ് നടപടി. ക്വാറന്റൈൻ കാലയളവിൽ പ്രതികൾ പല ദിവസങ്ങളിലായി താമസസ്ഥലം വിട്ട് പുറത്ത് പോവുകയും കൊവിഡ് പോസിറ്റീവായ രണ്ടുപേർ സ്വകാര്യ ആശുപത്രിയിൽ പുന:പരിശോധനയ്ക്കായി പോയതായും പ്രോസിക്യൂഷൻ പറഞ്ഞു.
കൊറോണ വൈറസ്നെ നേരിടുന്നതിനുള്ള ദേശീയ ശ്രമങ്ങൾക്ക് വിഘാതം സൃഷ്ടിക്കാതെ പൗരന്മാരും പ്രവാസികളും നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും പ്രോസിക്യൂഷൻ ഓർമ്മപ്പെടുത്തി.