മനാമ: ഇന്ത്യയും ബഹ്റൈനും തമ്മിലെ സൗഹൃദബന്ധത്തിൻറെ അൻപതാം വാർഷികാഘോഷം ലുലു ഹൈപർ മാർക്കറ്റിൽ തുടങ്ങി. ദാന മാളിൽ ബുധനാഴ്ച നടന്ന വർണാഭമായ ചടങ്ങിൽ ഇന്ത്യൻ അംബാസഡർ പീയൂഷ് ശ്രീവാസ്തവ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു.
വ്യവസായ, വാണിജ്യ, വിനോദസഞ്ചാര മന്ത്രാലയത്തിലെ കമേഴ്സ്യൽ രജിസ്ട്രേഷൻ & കമ്പനീസ് അണ്ടർ സെക്രട്ടറി നിബ്രാസ് മുഹമ്മദ് താലിബ്, ലുലു ഗ്രൂപ് ഡയറക്ടർ ജുസെർ രൂപവാല, എക്സ്പോർട്ട് ബഹ്റൈൻ ആക്ടിങ് സി.ഇ.ഒ സഫ ശരീഫ് അൽ ഖാലിഖ്, വ്യവസായപ്രമുഖർ, വിവിധ അസോസിയേഷനുകളുടെ പ്രതിനിധികൾ എന്നിവരും ചടങ്ങിൽ പെങ്കടുത്തു. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള ശക്തമായ വ്യാപാരബന്ധത്തിെൻറ ഉദാഹരണമാണ് ലുലു ഗ്രൂപ് എന്ന് ഇന്ത്യൻ അംബാസഡർ പീയുഷ് ശ്രീവാസ്തവ പറഞ്ഞു. ഇരുരാജ്യങ്ങളുടെയും പൈതൃകം ആഘോഷിക്കുന്നതിൽ ലുലു എന്നും മുന്നിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ട് രാജ്യങ്ങളും തമ്മിൽ സമ്പന്നമായ വ്യാപാര, വാണിജ്യബന്ധമാണ് നിലനിൽക്കുന്നതെന്ന് നിബ്രാസ് മുഹമ്മദ് താലിബ് പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള സാമൂഹിക, സാമ്പത്തിക സഹകരണം ഇന്ത്യയെ ബഹ്റൈെൻറ പ്രധാനപ്പെട്ട വ്യാപാരപങ്കാളിയാക്കി മാറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.