മനാമ:
ഗവൺമെന്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരത്തെത്തുടർന്ന്,കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ് 2022 ജനുവരി 13 വ്യാഴാഴ്ച മുതൽ ക്വാറന്റൈൻ പ്രോട്ടോക്കോളിന്റെ നടപടി ക്രമത്തിൽ മാറ്റം വരുത്തും. ഏറ്റവും പുതിയ അന്താരാഷ്ട്ര ഡാറ്റയുടെയും സംഭവവികാസങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ മാറ്റം. കോവിഡ് ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ പി സി ആർ ടെസ്റ്റ് നടത്തണമെന്ന് ടാസ്‌ക്‌ഫോഴ്‌സ് ആവശ്യപ്പെട്ടു. കൂടാതെ എല്ലാ ആരോഗ്യ മുൻകരുതൽ നടപടികളും പാലിക്കുകയും വേണം.
“ബിഎവെയർ’ ആപ്ലിക്കേഷനിൽ പച്ച ഷീൽഡുള്ളവർ കോവിഡ് പിടിപെട്ടാൽ ഏഴുദിവസം സമ്പർക്ക വിലക്കിൽ കഴിയണം. ഗ്രീൻ ഷീൽഡ് ഉള്ളവർക്ക് ഏഴ് ദിവസത്തിന് ശേഷം പിസിആർ ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റൈനിൽ നിന്ന് പുറത്തുകടക്കാം.
വാക്‌സിനേഷൻ എടുക്കാത്ത, അല്ലെങ്കിൽ ബിഎവെയർ ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡ് ഉള്ള വ്യക്തികൾ, കോവിഡ് ഉണ്ടായ തീയതി മുതൽ പത്ത് ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യണം, പത്ത് ദിവസത്തിന് ശേഷം പി സി ആർ ടെസ്റ്റ് നടത്താതെ തന്നെ ക്വാറന്റൈനിൽ നിന്ന് പുറത്തുകടക്കാം.
വിദേശത്തുനിന്ന് വരുന്നവർ, ആപ്പിൽ മഞ്ഞയോ ചുവപ്പോ ഷീൽഡുള്ള വ്യക്തികളും പ്രതിരോധ കുത്തിവെപ്പെടുക്കാത്തവരും ഏഴു ദിവസം സമ്പർക്കവിലക്കിൽ കഴിയണം. ആപ്പിൽ ഗ്രീൻ ഷീൽഡ് കൈവശമുള്ള യാത്രക്കാർ ക്വാറന്റൈൻ ചെയ്യേണ്ടതില്ല.