മനാമ: ബഹ്‌റൈനില്‍ ആദ്യത്തെ കൊറോണ വൈറസ് ബാധ. ഇറാനില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുന്‍പെത്തിയ സ്വദേശി പൗരനിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളെ ഇബ്രാഹീം ഖലീല്‍ ഖാനോ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. രോഗിയെ പരിചരിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തിന് രൂപം നല്‍കിയിട്ടുണ്ട്. ഇയാളെ പ്രത്യേക വാര്‍ഡിലായിരിക്കും ചികിത്സിക്കുക.
രോഗബാധേറ്റ വ്യക്തി സംമ്പര്‍ക്കം പുലര്‍ത്തിയേക്കാവുന്ന ആളുകളെല്ലാം തന്നെ നിരീക്ഷണത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായിട്ടാണ് ബഹ്‌റൈനില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്ത സമാന കൊറോണ വൈറസ് തന്നെയാണ് ബ്ഹ്‌റൈന്‍ സ്വദേശിയിലും സ്ഥിരീകരിച്ചിരിക്കുന്നത്. നിലവില്‍ പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും വൈറസ് പടരാതിരിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കി കഴിഞ്ഞതായി ഹെല്‍ത്ത് മിനിസ്ട്രി അറിയിച്ചിട്ടുണ്ട്.
നേരത്തെ ഇറാന്‍, തായ്ലാന്റ്, സിംഗപ്പൂര്‍, മലേഷ്യ, സൗത്ത് കൊറിയ എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുതെന്ന് ബഹ്റൈന്‍ നിര്‍ദേശം നല്‍കിയിരുന്നു. ശക്തമായ പനി, ചുമ, ശ്വാസതടസം എന്നിവ നേരിടുന്നെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടണമെന്ന് മിനിസ്ട്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത് തിരികെയെത്തിവരില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണമെന്നും മിനിസ്ട്രി വ്യക്തമാക്കിയിട്ടുണ്ട്.
എന്താണ് കൊറോണ വൈറസ്? എങ്ങനെ പ്രതിരോധിക്കാം; വിദഗദ്ധ ഡോക്ടർമാരുടെ നിർദേശങ്ങൾ വായിക്കാം