മനാമ: മൂന്ന് മാസത്തിനുള്ളിൽ ബഹ്‌റൈനിൽ രണ്ട് ലക്ഷത്തിലധികം പേർ കോവിഡ് ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിച്ചതായി റിപ്പോർട്ട്. ഈ റെക്കോർഡ് നേട്ടത്തിലൂടെ രാജ്യം ലോകത്തിനു മുന്നിൽ ശ്രദ്ധേയ നേട്ടം കൈവരിച്ചിരിക്കുകയാണ്. ഇന്നലെ വരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രാജ്യത്തെ 2,01,076 പൗരന്മാർക്കും താമസക്കാർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകി. ഒരു ദിവസം ശരാശരി 5,400 ബൂസ്റ്റർ ഷോട്ടുകൾ ഈ മാസം ഓരോ ദിവസവും നൽകിയിട്ടുണ്ട്. നിലവിൽ രണ്ട് ഡോസ് സിനോഫാം വാക്‌സിൻ സ്വീകരിച്ചവർക്കാണ് പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനായി ബൂസ്റ്റർ ഷോട്ടുകൾ നൽകിവരുന്നത്. കോവിഡ് വാക്സിനേഷൻ നിരക്കുകളിൽ ബഹ്‌റൈൻ നിലവിൽ ജിസിസി രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്താണ്. ജനസംഖ്യയുടെ ഏകദേശം 71 ശതമാനം പൂർണമായും വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്.