bahrainvartha-official-logo
Search
Close this search box.

സ്പുട്നിക് വി വാക്സിൻ സ്വീകരിച്ചവർക്കും ബൂസ്റ്റർ ഡോസ് നൽകാനുള്ള തീരുമാനവുമായി ബഹ്റൈൻ

New Project - 2021-09-04T214833.321

മനാമ: സ്പുട്നിക് വി വാക്സിൻ സ്വീകരിച്ച് ആറ് മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ തീരുമാനിച്ച് ബഹ്റൈൻ. ലോകത്ത് തന്നെ ആദ്യമായാണ് സ്പുട്നിക് വാക്സിന് ബൂസ്റ്റർ ഡോസ് നൽകാൻ ഒരു രാജ്യം തീരുമാനിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തിൽ നേരത്തെ തന്നെ ബഹ്‌റൈൻ ഇതിനായുള്ള മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.

രാജ്യത്തെ ക്ലിനിക്കൽ പരീക്ഷണ സമിതിയുടെ അംഗീകാരത്തോടെ ദേശീയ കോവിഡ് പ്രതിരോധ മെഡിക്കൽ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. സ്പുട്നിക് വി രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ, 18 വയസിന് മുകളിലുള്ളവർക്കാണ് ബൂസ്റ്റർ ഡോസ് ലഭിക്കുക. സ്പുട്നിക് വാക്സിൻ തന്നെയാണ് ബൂസ്റ്റർ ഡോസായും നൽകുന്നത്.

വാക്സിൻ ഉൽപാദകരായ റഷ്യയിലെ ഗമാലെയ നാഷണൽ റിസർച്ച് സെൻറർ ഫോർ എപ്പിഡെമിയോളജി ആൻറ് മൈക്രോബയോളജിയുമായി കൂടിയാലോചിച്ചും പഠന രേഖകൾ വിലയിരുത്തിയുമാണ് ബൂസ്റ്റർ ഡോസിനുള്ള തീരുമാനം എടുത്തത്. സ്പുട്നിക് വി ബൂസറ്റ്ർ ഡോസ് സ്വീകരിക്കാൻ യോഗ്യരായവർ ആരോഗ്യ മന്ത്രാലയത്തിൻറെ വെബ്സൈറ്റ് വഴിയോ ‘ബി അവെയർ’ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!