മനാമ: ബഹ്റൈനിൽ ഏപ്രിൽ 9 മുതൽ 23 വരെ മുൻകരുതലുകൾ പാലിച്ച് വാണിജ്യ സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാമെന്ന് വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽ സയാനി. നേരത്തെ ഏപ്രിൽ 9 വരെ ഫാര്‍മസികള്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ കോൾഡ് സ്റ്റോർ തുടങ്ങിയ അവശ്യസാധനങ്ങളുടെ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവര്‍ത്താനാനുമതി നല്‍കിയിരുന്നത്. സലൂണുകൾ, സിനിമ തിയറ്ററുകൾ, ജിനേഷ്യം, നീന്തൽ കുളങ്ങൾ, സ്വകാര്യ കായിക പരിശീലന കേന്ദ്രങ്ങൾ തുടങ്ങിയവ അടച്ചിടുന്നത് തുടരും. അത്യാവശ്യമല്ലാത്ത മെഡിക്കൽ വിഭാഗങ്ങൾ പ്രവർത്തിക്കില്ല.
കോമേഴ്‌സ് ആന്റ് ടൂറിസം മന്ത്രി സയിദ് അല്‍ സയാനി, ആരോഗ്യമന്ത്രി ഫൗയീഖ അല്‍ സലഹ്, നാഷണല്‍ ടാസ്‌ക ഫോഴ്‌സ് തലവന്‍ ലെഫ്റ്റനന്റ് കേണല്‍ ഡോ. മനാഫ് അല്‍ ഖത്വാനി, ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. ജമീല സല്‍മാന്‍ എന്നിവര്‍ പങ്കെടുത്ത വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്.
5 ലധികം പേര്‍ പൊതു ഇടങ്ങളില്‍ ഒത്തുചേരുന്നതിനുള്ള നിയന്ത്രണം തുടരും. സ്വകാര്യ മേഖല വര്‍ക്ക് ഫ്രം ഹോം രീതിയില്‍ മാറ്റം വരുത്തരുത്. ഹോട്ടലുകളിലെ ടേക്ക് എവേ – ഡെലിവറി കൗണ്ടറുകള്‍ മാത്രമെ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സ്റ്റോറുകളില്‍ പ്രവൃത്തി സമയത്തെ ആദ്യ മണിക്കൂറകള്‍ പ്രായമായവര്‍ക്കും ഗര്‍ഭിണികള്‍ക്കുമായി റിസര്‍വ് ചെയ്യുന്നത് തുടരണം. സാനിറ്റൈസറുകളും ഉപയോഗിക്കുന്നതും ശുചിത്വം പാലിക്കുന്ന നടപടിക്രമങ്ങളും എല്ലാവരും തുടരണം. അണുവിമുക്തമാക്കാനായി മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കണം. തുടങ്ങിയവയും പുതിയ നിർദേശങ്ങളിൽ ഉൾപ്പെടും.